Saturday, January 30, 2010

ഇനി ഐ പാഡിന്റെ കാലം

ആപ്പിളില്‍ നിന്ന് സാങ്കേതികവിദ്യയുടെ ലോകം കാത്തിരുന്ന പുതിയ ഉപകരണം വിപണിയിലെത്തി. മാര്‍ച്ച് മാസം മുതലാണ് വില്‍‌പ്പനയ്‌ക്കായി ഉപയോക്താക്കളുടെ പക്കലെത്തുക. ഊഹാപോഹങ്ങള്‍ എറെയുണ്ടായിരുന്നു, സങ്കേതികമായി മാത്രമല്ല പേര് പ്രവചിക്കുന്നതില്‍ വരെ മത്സരിച്ചവര്‍ ഒട്ടേറെയായിരുന്നു. ഐ സ്ലേറ്റ്, ഐ ടാബ്‌ലറ്റ് എന്നിവയാകും പുതിയ ഉപകരണത്തിന്റെ പേര് എന്ന് കരുതിയവരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഐ പാഡ് എന്ന പേര് ഈ മാസം 27 നടന്ന ഔദ്യോഗിക പ്രകാശനത്തില്‍ ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് അവതരിപ്പിച്ചത്. ഇ എന്ന ഇംഗ്ലീഷ് അക്ഷരം ഇന്റര്‍നെറ്റിലെ മിക്ക പൊതു സൌകര്യങ്ങളുടേയും മുന്നക്ഷരമാണങ്കില്‍ ജി ഗൂഗീളിനും ഐ ആപ്പിളിനും സ്വന്തമാണന്ന തോന്നലിന് അടിവരയിടുന്നതുമാണ് പുതിയ പേരും. പ്രതീക്ഷിച്ചിരുന്നതു പോലെ മൊബീല്‍ ഫോണിനും ലാപ്‌ടോപ്പ് കമ്പ്യൂട്ടറിനും ഇടയിലാണ് പുത്തന്‍ ആപ്പിളവതാരത്തെ പ്രതിഷ്ഠിക്കാനാകുന്നത്. ആപ്പിളില്‍ നിന്ന് നേരത്തേ വന്ന ഐ പോഡ് സംഗീതവിപണിയെ ആകെ മാറ്റിമറിച്ചു, ഇതിനെ വിദഗ്ദമായും വികൃതമായും അനുകരിച്ച് അനവധി ഉപകരണങ്ങള്‍ ചെറുവിലയ്ക്ക് വരെ വിപണിയിലെത്തി. ഐ ഫോണ്‍ മൊബീല്‍ ഫോണ്‍ വിപണിയെ സ്വാധീനിച്ചത് അതിലെ മള്‍ട്ടിടച്ച് ഉപാധിയുടെ കൌതുകവും എളുപ്പവുമായിരുന്നു. ഐ ഫോണിലേക്ക് വേണ്ടിയുള്ള എണ്ണമറ്റ ആപ്ലിക്കേഷനുകളാണ് ലോകമാകമാനമുള്ള സോഫ്‌ട്‌വെയര്‍ പണിയാളുകള്‍ വികസിപ്പിച്ചെടുത്ത് ഐആപ് സ്റ്റോറിലിടുന്നത് സൌജന്യമായതും പണം കൊടുത്ത് വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒന്നരലക്ഷത്തോളം ആപ്ലിക്കേഷനുകള്‍ ഈ ഭണ്ഡാരത്തിലുണ്ട്. വികസിപ്പിച്ചവരുമായി ഇങ്ങനെ കിട്ടുന്ന പണം ആപ്പിള്‍ പങ്കു വയ്ക്കുന്നത് ഇതില്‍ തത്പരരായവരെ ആകര്‍ഷിക്കുന്നുണ്ട്.

ഇനി ഐ പാഡ് കാലം:

ഗൂഗിളില്‍ നിന്ന് നെക്‍സസ് വണ്‍ വാര്‍ത്ത കേട്ടുകൊണ്ടാണ് 2010 വേഗതയാര്‍ജിക്കാന്‍ തുടങ്ങിയതെങ്കില്‍ തൊട്ടുപിന്നാലെ ആപ്പിളും സാങ്കേതികാവിദ്യാ സ്‌നേഹികളെ ആകര്‍ഷിക്കുന്നു. ഒരു വലിയ ഐ ഫോണാണ് പുതിയ ഉപകരണം എന്നാണ് വിപണി നിരീക്ഷകരുടെ മതം. ഐ ഫോണിന്റെ വില്പനാബിന്ദുവായ മള്‍ട്ടിടച്ച് സ്ക്രീന്‍ മികവുറ്റതാക്കിയാണ് ഐ പാഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ തന്നെ വെബ്‌ബ്രൌസറായ സഫാരിയിലൂടെ അനായാസം ഇന്റര്‍നെറ്റ് തിരയല്‍ നടത്താം. സ്ക്രീനില്‍ തന്നെയുള്ള ടച്ച് സ്ക്രീന്‍ ഉപയോഗിച്ച് സാധാരണ കീബോഡു പോലെ വിവരങ്ങള്‍ ടൈപ്പ് ചെയ്യാം. പ്രത്യേകമായ ഡോക്ക് പിടിപ്പിച്ചാല്‍ ആപ്പിള്‍ കീബോഡ് കൂട്ടിയിണക്കി പതിവു പോലെ ടൈപ്പ് ചെയ്യാം. വൈ ഫൈ, ബ്ലൂ ടൂത്ത്, ത്രീ ജി എന്നീ സൌകര്യങ്ങളും ഉണ്ട്.

എടുത്ത് പറയേണ്ട മറ്റോരു പ്രത്യേകത പുസ്തക വിപണിയെയാണ് ഇത്തവണത്തെ ഐ അവതാരം കണ്ണ് വയ്ക്കുന്നതെന്നാണ്, ഇതിനായി ഐബുക്ക് സ്റ്റോര്‍ തുടങ്ങിക്കഴിഞ്ഞു, പെന്‍‌ഗ്വിന്‍ അടക്കമുള്ള പ്രസാധകരുമായി കൈകോര്‍ത്തുകൊണ്ടാണ് ഐപാഡില്‍ പുസ്തകം മറിക്കാനുള്ള പദ്ധതി. നേരത്തെ ഐപോഡിന്റെ ഭാഗമായി ഐട്യൂണ്‍ വിജയകരമായി അവതരിപ്പിച്ചിരുന്നു ഇവിടെ നിന്ന് സംഗീത ഫയലുകള്‍ ഡൌണ്‍‌ലോഡ് ചെയ്തെടുക്കുന്നത് പോലെ പുസ്തകങ്ങളുടെയും പത്രമാസികകള്‍ഊടേയും ഡിജിറ്റല്‍ രൂപം ഐപാഡി ലേക്കെത്തിക്കാം,സാധാരണ പുസ്തകത്തിന്റെ വലിപ്പമാണ് ഇതിന് അതു കൊണ്ട് തന്നെ പുസ്തകം വായിക്കുന്നതു പോലെ!

ഇതു കൊണ്ടാകണം ഇ-പുസ്തക രംഗത്തെ നിലവിലെ അതികായരായ ആമസോണ്‍ കിന്‍‌ഡില്‍ പുസ്തക പ്രസാധകരുമായുള്ള വരുമാനനുപാതം ആകര്‍ഷകമാക്കിയത്.
ഇന്റര്‍നെറ്റും സംഗീതവും കൂടാതെ വീഡിയോയും (സിനിമ, സംഗീത ആല്‍ബം, സ്വന്തം കാമറാ കളക്ഷനുകള്‍, യൂ ട്യൂബ്) സൌകര്യപ്രദമായി കാണാം. നമ്മുടെ സ്ലേറ്റ് തിരിച്ച് വയ്ക്കുന്നതു പോലെ എങ്ങനെ വേണമെങ്കിലും -പോര്‍ട്രെയ്റ്റ്/ലാന്‍ഡ് സ്കേപ്പ്‌- കാണാം. ഇനി സംഗീത പേമികള്‍ക്കാണെങ്കില്‍ ഇരു വലിയ ഐ പോഡായി ഇതിനെ കാണാം, എല്ലാ ഐ പോഡ് ഉപാധികളും ഇതിലും അനായാസമായി പ്രവര്‍ത്തിക്കും. ഐ ട്യൂണില്‍ നിന്ന് പാട്ട് ഫയല്‍ വാങ്ങുകയും ചെയ്യാം. ഭൂപടങ്ങള്‍, ഫോട്ടോ ആല്‍ബം, നോട്ട് ബുക്ക്, കലണ്ടര്‍, ഡയറി, തിരയല്‍ സങ്കേതം എന്നിവയും അകമ്പടിയായുണ്ട്.


സാങ്കേതിക വിവരങ്ങള്‍:
പേര്: ഐ പാഡ് (iPad)

സ്ഥാപനം: ആപ്പിള്‍
പ്രവര്‍ത്തക സംവിധാനം: ഐ ഫോണ്‍ ഓ എസ്
സ്ക്രീന്‍: എല്‍ ഇ ഡി വര്‍ച്വല്‍ കീ ബോഡും ഇതില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്
ഡാറ്റാ: വൈ-ഫൈ (മാര്‍ച്ചില്‍ വിപണിയിലെത്തും), ത്രീ ജി (എപ്രിലില്‍)
പ്രഖ്യാപന ദിവസം: ജനുവരി 27, 2010
വിവര സംഭരണശേഷി: 16,32,64 ജിഗാ ബൈറ്റ്
സഹായ കേന്ദ്രങ്ങള്‍: ഐ ട്യൂണ്‍സ്-ഐ ബുക്ക്സ്, ആപ്ലിക്കേഷന്‍ സ്‌റ്റോറുകള്‍
പ്രോസസര്‍: 1 ജിഗാ ഹെര്‍‌ട്സ് ആപ്പിള്‍ എ4 ചിപ്പ്
ബാറ്ററി : ഉപയോഗ സമയം 10 മണിക്കൂര്‍, സ്റ്റാന്‍ഡ് ബൈ ഒരു മാസം വരെ
വലിപ്പം: 24.3 സെ.മീ നീളം, 19 സെ.മീ വീതി, 1.34 സെ.മീ കനം
ഭാരം: വൈ ഫൈ മോഡല്‍ 680 ഗ്രാം, ത്രീ ജി 730 ഗ്രാം

ഹരിതമയം ഈ ആപ്പിള്‍:

ഇലക്‍ട്രോണിക് മാലിന്യപ്പെരുക്കത്തില്‍ നിന്ന് ഒരു പരിധി വരെ മാറി നില്ക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറെ മാസങ്ങളായി ആപ്പിള്‍ എടുക്കുന്നുണ്ട്. ഗ്രീന്‍ ടെക്‍നോളജി എന്ന് ലോകത്താകമാനം വിളിക്കുന്ന ഈ രീതി അപകടകരമായ മാലിന്യങ്ങളുടെ അളവ് കുറയ്ക്കാനുള്ളതു മാത്രമല്ല, ഉപയോഗവേളയില്‍ വളരെ കുറച്ച് ഊര്‍ജം മാത്രം എടുക്കുക നിര്‍മ്മാണ സമയത്ത് പരിസര മലിനീകരണം കുറച്ചു കൊണ്ട് വരിക ഒക്കെയാണ്. എന്തിന് ഉപകരണം പൊതിയാനെടുക്കുന്ന സാധനങ്ങള്‍ വരെ ജൈവ വിഘടനത്തിന് വിധേയമാകുന്നതാകുക ഇങ്ങനെ പോകുന്നു ഹരിത ചിന്തകള്‍.
പരിസ്ഥിതി സൌഹാര്‍ദ പാതയിലൂടെയാണ് ഐപാഡും എത്തുന്നത്. ആഴ്സനിക്, മെര്‍ക്കുറി എന്നിവ ഒഴിവാക്കിയാണ് ഡിസ്പ്ലേയും അനുബന്ധ ഘടകങ്ങളും ഉണ്ടാക്കിയെടുക്കുന്നത്. പുനരുപയോഗിക്കാവുന്ന അലൂമിനിയവും ഗ്ലാസും ആണ് ചട്ടക്കൂടിലും പുറമെയും ഉപയോഗിച്ചിരിക്കുന്നത്.

പോരായ്മകള്‍: ഓഫീസ്/ബിസിനസ് ഉപയോഗത്തിനേക്കാളേറെ വിനോദ വിപണിയെയാണ് മുന്നില്‍ കാണുന്നതെന്നത് വാണിജ്യ/വ്യാപാര രംഗത്തെ ആളുകളെ നിരാശപ്പെടുത്തും, ഇന്റര്‍നെറ്റും ഇ-ബുക്കും മാത്രമാണ് ഇവര്‍ക്ക് ആശ്വസിക്കാനാകുന്ന മാറ്റം. തനത് കാമറ ഇല്ലാത്തതിനാല്‍ ലൈവ് വീഡിയോ ചാറ്റും വീഡിയോ ചര്‍ച്ചയും തടസം നേരിടും. സ്കൈപ്പ് ഉപയോക്താക്കള്‍ എങ്ങനെ നേരില്‍ കണ്ടു സംസാരിക്കും ! വരും വര്‍ഷങ്ങളില്‍ അവതരിപ്പിക്കുന്ന പതിപ്പുകളില്‍ ഉള്‍പ്പെടുത്താനായി ക്യാമറയും പ്രാദേശികഭാഷാ പതിപ്പുകളും അണിയറയില്‍ തയാറാകുന്നുണ്ടെന്ന് തത്കാലം പ്രതീക്ഷിക്കാം.
ആപ്ലിക്കേഷന്‍ പണം കൊടുത്താണ് ഡൌണ്‍‌ലോഡ് ചെയ്തുപയോഗിക്കേണ്ടത്, അത്യാവശ്യം വേണ്ടുന്ന ഗൈയിം മറ്റ് സന്നാഹം എന്നിവ കൊണ്ട് വരുമ്പോഴേക്ക് ഐ പാഡിന്റെയത്രയോ അതില്‍ കൂടുതലോ പണം ചിലവഴിക്കേണ്ടി വന്നേക്കാം. ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷകളില്‍ മലയാളം ഇല്ല. വലിയ സ്ക്രീനിലോ പ്രോജക്‍ടറിലോ കൂട്ടിയിണക്കണമെങ്കില്‍ വി‌ജി‌എ ഡോക്ക് കണക്‍ടര്‍ എന്ന കേബിള്‍ ആപ്പിളില്‍ നിന്ന് വാങ്ങണം ഇതിന് വില 1500 രൂപ. കാമറ കണക്‍ടര്‍ ഡോക്ക് കേബിളിന്റെ വില 1500 രൂപ കീബോഡ് ഡോക്ക് കണക്‍ടറിന് 3500 രൂപയും.

അനുബന്ധ വിവരങ്ങള്‍:

ഐ പോഡ്: സംഗീതാസ്വാദനത്തിനുള്ള ഉപകരണം വാക്ക്‍മാന്‍ എന്ന ഉപകരണത്തെ അപ്രത്യക്ഷമാക്കുന്നതില്‍ പ്രമുഖപങ്ക് വഹിച്ചു. കേവലം 11 ഗ്രാമില്‍ താഴെ മാത്രമാണ് ഐ പോഡ് ഷഫിളിന്റെ ഭാരം. നാനോ, ക്ലാസിക്ക്, ടച്ച് എന്നീ വകഭേദങ്ങളുമുണ്ട്. 2 ജിഗാ ബൈറ്റ് മുതല്‍ സംഭരണ ശേഷി. മോഡലുകള്‍ക്കനുസരിച്ച് വീഡിയോ/ഗെയിം അടക്കമുള്ള പല സൌകര്യങ്ങളും ലഭ്യമാണ്.

ഐ ഫോണ്‍: രണ്ടു വര്‍ഷത്തിന് മുന്‍പ് വിപണിയിലെത്തിയ ആപ്പിള്‍ മൊബീല്‍ ഫോണ്‍. ഫോണ്‍ എന്നതിലുപരിയായി ഐ പോഡിന്റെ സൌകര്യം അടക്കമുള്ള ഒരു പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റാണ് ഇത്. എണ്ണമറ്റ വിവിധോദ്ദേശ ആപ്ലിക്കേഷനുകളാണ് ഐ ഫോണിനെ ജനകീയമാക്കുന്നത്.

Friday, January 22, 2010

ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം

നേരത്തേ വിക്കിപീഡിയയില്‍ ലേഖനം ചേര്‍ക്കുന്നത് പഠിപ്പിക്കാനായി ഒരു മലയാളി എഞ്ചിനീയര്‍ നാട്ടില്‍ വന്നപ്പോള്‍ തന്റെ തൊട്ടടുത്ത സ്കൂളില്‍ ഒരു പരിശീലനം നല്‍കി, താമസിച്ചില്ല ഒരു പ്രമുഖപാര്‍ടിയുടെ യുവജനവിഭാഗം പരിശിലനം തടസപ്പെടുത്തിയത് “രാജ്യത്തിന്റെ സൂക്ഷ്മ വിവരങ്ങള്‍ കുട്ടികളെ കൊണ്ട് വിദേശത്തെ ശക്തികള്‍ക്കായി ചോര്‍ത്തിനല്‍കുന്നു” എന്ന ആരോപണവുമായാണ്. ഇന്ന് വിക്കിപീഡിയ മലയാളം എന്താണന്ന് എല്ലാവര്‍ക്കും അറിയാം. അഞ്ചാണ്ട് കഴിഞ്ഞപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ വിക്കി എന്ന പ്രത്യേക പദ്ധതി ഒദ്യോഗികമായി തന്നെ തുടങ്ങി.
ഈ മാപ്പിംഗ് പദ്ധതിക്കും അതു തന്നെ യാകാനാണ് സാദ്ധ്യത. നേരത്തേ അച്യുത് ശങ്കര്‍ സര്‍ ഒരിടത്ത് സൂചിപ്പിച്ചത് പോലെ നമുക്ക് ‘ആദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞാല്‍ വണക്കം” ആണ്. കമ്പ്യൂട്ടറിന്റെ കാര്യമായാലും ട്രാക്‍ടര്‍,മൊബീല്‍ ഫോണ്‍,വിക്കിപീഡിയ ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്തും. ഡോ സിബി മാത്യൂസ് സത്യസന്ധതയുള്ള ഓഫീസര്‍ ആകാം ആ സത്യ സന്ധതയുടെ ലേബലില്‍ ആകാം താഴെ കാണുന്ന വാര്‍ത്ത വായനക്കാര്‍ വായിക്കുന്നത്, എന്നാല്‍ സംസ്ഥാന പൊലിസിലെ സൈബര്‍ സെല്ലിലോ സിഡാക് പോലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ അഭിപ്രായമോ അല്ലേ കൂടുതല്‍ ഉപയുക്തമാകുക. അതുമല്ലെങ്കില്‍ ഐ.ഐ.ടി യില്‍ അടക്കം പഠിച്ചിട്ടുള്ള ഓഫീസര്‍മാര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായി ‘മില്‍മ’ യിലും മറ്റും ഒതുങ്ങിക്കഴിയുന്നുണ്ടല്ലോ അവരുടെ അഭിപ്രായം ആരായാമല്ലോ. ഇങ്ങനെ ഈ മാപ്പിംഗ് പാര്‍ട്ടി തടയപ്പെടുകയാണങ്കില്‍ നഷ്ടമാകുന്നത് കുറെ വര്‍ഷം മാത്രമാകും, കാരണം എതാനും വര്‍ഷങ്ങാള്‍ക്കകം സംസ്ഥാനം തന്നെ ഗൂഗിളിന് ഓദ്യോഗികമായി എഴുതുന്ന കാര്യം പോലും തള്ളിക്കളയാനാത്ത സാഹചര്യത്തില്‍

മാതൃഭൂമി വാര്‍ത്ത വായിക്കുക
http://www.mathrubhumi.com/php/newFrm.php?news_id=123843&n_type=NE&category_id=3&Farc=

ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം
ആഭ്യന്തര വകുപ്പിന്‌ ഇന്ന്‌ കത്ത്‌ നല്‍കും
കേരളത്തിന്റെ സൂക്ഷ്‌മ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റ്‌ ഭൂപടം തയ്യാറാക്കാന്‍ പ്രശസ്‌ത സെര്‍ച്ച്‌ യന്ത്രമായ 'ഗൂഗിള്‍' നടത്തുന്ന 'കേരള മാപ്പിങ്‌ പാര്‍ട്ടി' വിവാദത്തിലേയ്‌ക്ക്‌. റവന്യൂ വകുപ്പിന്റെ കീഴിലുള്ള 'ഭൂമി കേരളം' പദ്ധതി ഉദ്യോഗസ്ഥരും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിബ്രവരി അഞ്ചിന്‌ സംഘടിപ്പിച്ചിട്ടുള്ള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണെങ്കിലും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അടിയന്തര ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട്‌ ശനിയാഴ്‌ച സര്‍ക്കാരിന്‌ കത്ത്‌ നല്‍കുമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി ഡോ.സിബി മാത്യൂസ്‌ അറിയിച്ചു.

സംസ്ഥാനത്തിന്റെ ഓരോ പ്രദേശവും ഒരുമീറ്റര്‍ സൂക്ഷ്‌മാനുപാതത്തില്‍ ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്താനാണ്‌ ഗൂഗിള്‍ തിരുവനന്തപുരത്ത്‌ ആദ്യ മാപ്പിങ്‌ പാര്‍ട്ടി നടത്തുന്നത്‌. സാറ്റലൈറ്റ്‌ സഹായത്തോടെ ഭൂപടങ്ങള്‍ ലഭ്യമാക്കുന്ന 'ഗൂഗിള്‍ എര്‍ത്ത്‌' എന്ന നിലവിലെ പ്രോഗ്രാമില്‍ സംസ്ഥാനത്തിലെ ഇടവഴികളും പ്രധാന കെട്ടിടങ്ങളും ബാങ്കുകളും ആസ്‌പത്രികളുമെല്ലാം രേഖപ്പെടുത്തി സമഗ്രമാക്കാനുള്ള പരിശീലനം നല്‍കാനാണ്‌ തങ്ങള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്തുന്നതെന്ന്‌ ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവരെ രണ്ടാഴ്‌ചമുമ്പ്‌ ഗൂഗിളിന്റെ പ്രാദേശിക പ്രതിനിധികള്‍ ക്ഷണിച്ചിരുന്നു. ഓണ്‍ലൈനില്‍ വസ്‌തുവിന്റെ സ്‌കെച്ച്‌ ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, റവന്യൂ വകുപ്പിന്റെ കീഴിലുളള, ഭൂമികേരളം പദ്ധതിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

''മാതൃഭൂമിയില്‍ ജനവരി 13ന്‌ വന്ന വാര്‍ത്തയെത്തുടര്‍ന്നാണ്‌ ഞങ്ങള്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടിയെക്കുറിച്ച്‌ അറിഞ്ഞത്‌. ഇപ്പോള്‍തന്നെ ലൊക്കേഷന്‍ സര്‍വേ നടത്താന്‍ ഗൂഗിള്‍ എര്‍ത്ത്‌ ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ മാപ്പിങ്‌ പാര്‍ട്ടിയില്‍ നിന്ന്‌ ലഭിക്കുന്ന പുതിയ അറിവ്‌ ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കും ''- ഭൂമികേരളം പദ്ധതിയുടെ പ്രോജക്ട്‌ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറയുന്നു. സര്‍ക്കാരിന്റെ സര്‍വേ രേഖകളൊന്നും മാപ്പിങ്‌ പാര്‍ട്ടിയില്‍ നല്‍കില്ലെന്നും മറിച്ച്‌ ഓണ്‍ ലൈന്‍ ഭൂപടം തയ്യാറാക്കുന്നതില്‍ ഗൂഗിളിനുള്ള അന്താരാഷ്ട്ര വൈദഗ്‌ധ്യം ഭൂമികേരളം പദ്ധതിയ്‌ക്ക്‌ സഹായകമാവുമെന്നതിനാലാണ്‌ തങ്ങള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും ബിജു പ്രഭാകര്‍ പറയുന്നു. ഗൂഗിള്‍ മാപ്പിങ്ങിന്റെ സൗകര്യം ഉപയോഗിക്കാനായാല്‍ നിലവില്‍ ജനങ്ങളുടെ കൈയിലുള്ള സര്‍വേ സ്‌കെച്ചുകള്‍ ഗൂഗിള്‍ എര്‍ത്ത്‌ നല്‍കുന്ന സാറ്റലൈറ്റ്‌ ഭൂപടവുമായി ഒത്തുനോക്കാന്‍ കഴിയുമെന്നും ഇത്‌ സര്‍വേ നടപടികളെ കൂടുതല്‍ സുതാര്യമാക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ബിജു പ്രഭാകറിനെക്കൂടാതെ സംസ്ഥാന സര്‍വേ ഡയറക്ടര്‍ ഡോ.രവീന്ദ്രനും സര്‍വേ വകുപ്പിലെ സാങ്കേതിക വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

എന്നാല്‍ മാപ്പിങ്‌ പാര്‍ട്ടി സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പി. സിബി മാത്യൂസ്‌. 'സംസ്ഥാനത്തിന്റെ തന്ത്രപ്രധാന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുകയെന്നത്‌ തീര്‍ച്ചയായും സുരക്ഷയ്‌ക്ക്‌ ഭീഷണിയാണ്‌. മാപ്പിങ്‌ പാര്‍ട്ടിയ്‌ക്ക്‌ എന്‍ജിനീയറിങ്‌ മേഖലയില്‍ പ്രസക്തിയുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ സുരക്ഷയ്‌ക്ക്‌ ഭീഷണിയുണ്ടാക്കുന്ന ഈ പദ്ധതി നടത്താന്‍ അനുവദിക്കണമോ എന്ന കാര്യം അടിയന്തരമായി തീരുമാനിക്കേണ്ടത്‌ സര്‍ക്കാരാണ്‌' -ഇന്റലിജന്‍സ്‌ അഡീഷണല്‍ ഡി.ജി.പി ഡോ.സിബി മാത്യൂസ്‌ അറിയിച്ചു.ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച്‌ ശനിയാഴ്‌ച ആഭ്യന്തര വകുപ്പിന്‌ കത്തുനല്‍കുമെന്നും സിബി മാത്യൂസ്‌ കൂട്ടിച്ചേര്‍ത്തു.

ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം

നേരത്തേ വിക്കിപീഡിയയില്‍ ലേഖനം ചേര്‍ക്കുന്നത് പഠിപ്പിക്കാനായി ഒരു മലയാളി എഞ്ചിനീയര്‍ നാട്ടില്‍ വന്നപ്പോള്‍ തന്റെ തൊട്ടടുത്ത സ്കൂളില്‍ ഒരു പരിശീലനം നല്‍കി, താമസിച്ചില്ല ഒരു പ്രമുഖപാര്‍ടിയുടെ യുവജനവിഭാഗം പരിശിലനം തടസപ്പെടുത്തിയത് “രാജ്യത്തിന്റെ സൂക്ഷ്മ വിവരങ്ങള്‍ കുട്ടികളെ കൊണ്ട് വിദേശത്തെ ശക്തികള്‍ക്കായി ചോര്‍ത്തിനല്‍കുന്നു” എന്ന ആരോപണവുമായാണ്. ഇന്ന് വിക്കിപീഡിയ മലയാളം എന്താണന്ന് എല്ലാവര്‍ക്കും അറിയാം. അഞ്ചാണ്ട് കഴിഞ്ഞപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ വിക്കി എന്ന പ്രത്യേക പദ്ധതി ഒദ്യോഗികമായി തന്നെ തുടങ്ങി.
ഈ മാപ്പിംഗ് പദ്ധതിക്കും അതു തന്നെ യാകാനാണ് സാദ്ധ്യത. നേരത്തേ അച്യുത് ശങ്കര്‍ സര്‍ ഒരിടത്ത് സൂചിപ്പിച്ചത് പോലെ നമുക്ക് ‘ആദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞാല്‍ വണക്കം” ആണ്. കമ്പ്യൂട്ടറിന്റെ കാര്യമായാലും ട്രാക്‍ടര്‍,മൊബീല്‍ ഫോണ്‍,വിക്കിപീഡിയ ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്തും. ഡോ സിബി മാത്യൂസ് സത്യസന്ധതയുള്ള ഓഫീസര്‍ ആകാം ആ സത്യ സന്ധതയുടെ ലേബലില്‍ ആകാം താഴെ കാണുന്ന വാര്‍ത്ത വായനക്കാര്‍ വായിക്കുന്നത്, എന്നാല്‍ സംസ്ഥാന പൊലിസിലെ സൈബര്‍ സെല്ലിലോ സിഡാക് പോലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ അഭിപ്രായമോ അല്ലേ കൂടുതല്‍ ഉപയുക്തമാകുക. അതുമല്ലെങ്കില്‍ ഐ.ഐ.ടി യില്‍ അടക്കം പഠിച്ചിട്ടുള്ള ഓഫീസര്‍മാര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായി ‘മില്‍മ’ യിലും മറ്റും ഒതുങ്ങിക്കഴിയുന്നുണ്ടല്ലോ അവരുടെ അഭിപ്രായം ആരായാമല്ലോ. ഇങ്ങനെ ഈ മാപ്പിംഗ് പാര്‍ട്ടി തടയപ്പെടുകയാണങ്കില്‍ നഷ്ടമാകുന്നത് കുറെ വര്‍ഷം മാത്രമാകും, കാരണം എതാനും വര്‍ഷങ്ങാള്‍ക്കകം സംസ്ഥാനം തന്നെ ഗൂഗിളിന് ഓദ്യോഗികമായി എഴുതുന്ന കാര്യം പോലും തള്ളിക്കളയാനാത്ത സാഹചര്യത്തില്‍

മാതൃഭൂമി വാര്‍ത്ത വായിക്കുക
http://www.mathrubhumi.com/php/newFrm.php?news_id=123843&n_type=NE&category_id=3&Farc=

ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം
ആഭ്യന്തര വകുപ്പിന്‌ ഇന്ന്‌ കത്ത്‌ നല്‍കും
കേരളത്തിന്റെ സൂക്ഷ്‌മ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റ്‌ ഭൂപടം തയ്യാറാക്കാന്‍ പ്രശസ്‌ത സെര്‍ച്ച്‌ യന്ത്രമായ 'ഗൂഗിള്‍' നടത്തുന്ന 'കേരള മാപ്പിങ്‌ പാര്‍ട്ടി' വിവാദത്തിലേയ്‌ക്ക്‌. റവന്യൂ വകുപ്പിന്റെ കീഴിലുള്ള 'ഭൂമി കേരളം' പദ്ധതി ഉദ്യോഗസ്ഥരും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിബ്രവരി അഞ്ചിന്‌ സംഘടിപ്പിച്ചിട്ടുള്ള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണെങ്കിലും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അടിയന്തര ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട്‌ ശനിയാഴ്‌ച സര്‍ക്കാരിന്‌ കത്ത്‌ നല്‍കുമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി ഡോ.സിബി മാത്യൂസ്‌ അറിയിച്ചു.

സംസ്ഥാനത്തിന്റെ ഓരോ പ്രദേശവും ഒരുമീറ്റര്‍ സൂക്ഷ്‌മാനുപാതത്തില്‍ ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്താനാണ്‌ ഗൂഗിള്‍ തിരുവനന്തപുരത്ത്‌ ആദ്യ മാപ്പിങ്‌ പാര്‍ട്ടി നടത്തുന്നത്‌. സാറ്റലൈറ്റ്‌ സഹായത്തോടെ ഭൂപടങ്ങള്‍ ലഭ്യമാക്കുന്ന 'ഗൂഗിള്‍ എര്‍ത്ത്‌' എന്ന നിലവിലെ പ്രോഗ്രാമില്‍ സംസ്ഥാനത്തിലെ ഇടവഴികളും പ്രധാന കെട്ടിടങ്ങളും ബാങ്കുകളും ആസ്‌പത്രികളുമെല്ലാം രേഖപ്പെടുത്തി സമഗ്രമാക്കാനുള്ള പരിശീലനം നല്‍കാനാണ്‌ തങ്ങള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്തുന്നതെന്ന്‌ ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവരെ രണ്ടാഴ്‌ചമുമ്പ്‌ ഗൂഗിളിന്റെ പ്രാദേശിക പ്രതിനിധികള്‍ ക്ഷണിച്ചിരുന്നു. ഓണ്‍ലൈനില്‍ വസ്‌തുവിന്റെ സ്‌കെച്ച്‌ ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, റവന്യൂ വകുപ്പിന്റെ കീഴിലുളള, ഭൂമികേരളം പദ്ധതിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

''മാതൃഭൂമിയില്‍ ജനവരി 13ന്‌ വന്ന വാര്‍ത്തയെത്തുടര്‍ന്നാണ്‌ ഞങ്ങള്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടിയെക്കുറിച്ച്‌ അറിഞ്ഞത്‌. ഇപ്പോള്‍തന്നെ ലൊക്കേഷന്‍ സര്‍വേ നടത്താന്‍ ഗൂഗിള്‍ എര്‍ത്ത്‌ ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ മാപ്പിങ്‌ പാര്‍ട്ടിയില്‍ നിന്ന്‌ ലഭിക്കുന്ന പുതിയ അറിവ്‌ ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കും ''- ഭൂമികേരളം പദ്ധതിയുടെ പ്രോജക്ട്‌ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറയുന്നു. സര്‍ക്കാരിന്റെ സര്‍വേ രേഖകളൊന്നും മാപ്പിങ്‌ പാര്‍ട്ടിയില്‍ നല്‍കില്ലെന്നും മറിച്ച്‌ ഓണ്‍ ലൈന്‍ ഭൂപടം തയ്യാറാക്കുന്നതില്‍ ഗൂഗിളിനുള്ള അന്താരാഷ്ട്ര വൈദഗ്‌ധ്യം ഭൂമികേരളം പദ്ധതിയ്‌ക്ക്‌ സഹായകമാവുമെന്നതിനാലാണ്‌ തങ്ങള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും ബിജു പ്രഭാകര്‍ പറയുന്നു. ഗൂഗിള്‍ മാപ്പിങ്ങിന്റെ സൗകര്യം ഉപയോഗിക്കാനായാല്‍ നിലവില്‍ ജനങ്ങളുടെ കൈയിലുള്ള സര്‍വേ സ്‌കെച്ചുകള്‍ ഗൂഗിള്‍ എര്‍ത്ത്‌ നല്‍കുന്ന സാറ്റലൈറ്റ്‌ ഭൂപടവുമായി ഒത്തുനോക്കാന്‍ കഴിയുമെന്നും ഇത്‌ സര്‍വേ നടപടികളെ കൂടുതല്‍ സുതാര്യമാക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ബിജു പ്രഭാകറിനെക്കൂടാതെ സംസ്ഥാന സര്‍വേ ഡയറക്ടര്‍ ഡോ.രവീന്ദ്രനും സര്‍വേ വകുപ്പിലെ സാങ്കേതിക വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

എന്നാല്‍ മാപ്പിങ്‌ പാര്‍ട്ടി സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പി. സിബി മാത്യൂസ്‌. 'സംസ്ഥാനത്തിന്റെ തന്ത്രപ്രധാന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുകയെന്നത്‌ തീര്‍ച്ചയായും സുരക്ഷയ്‌ക്ക്‌ ഭീഷണിയാണ്‌. മാപ്പിങ്‌ പാര്‍ട്ടിയ്‌ക്ക്‌ എന്‍ജിനീയറിങ്‌ മേഖലയില്‍ പ്രസക്തിയുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ സുരക്ഷയ്‌ക്ക്‌ ഭീഷണിയുണ്ടാക്കുന്ന ഈ പദ്ധതി നടത്താന്‍ അനുവദിക്കണമോ എന്ന കാര്യം അടിയന്തരമായി തീരുമാനിക്കേണ്ടത്‌ സര്‍ക്കാരാണ്‌' -ഇന്റലിജന്‍സ്‌ അഡീഷണല്‍ ഡി.ജി.പി ഡോ.സിബി മാത്യൂസ്‌ അറിയിച്ചു.ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച്‌ ശനിയാഴ്‌ച ആഭ്യന്തര വകുപ്പിന്‌ കത്തുനല്‍കുമെന്നും സിബി മാത്യൂസ്‌ കൂട്ടിച്ചേര്‍ത്തു.

Tuesday, January 05, 2010

കുടുംബശ്രീ വെബ്‌സൈറ്റ് മലയാളത്തില്‍ ആകേണ്ടേ


കുടുംബശ്രീയുടെ വെബ്‌സൈറ്റ് അടുത്തകാലത്താണ് നവീകരിച്ച് അവതരിപ്പിച്ചത്. http://www.kudumbashree.org/
എന്നാല്‍ സൈറ്റ് മുഴുവന്‍ ആംഗലേയ വാണിയിലാണ്.

“സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തിലാക്കുന്നതിന്‌ അതത്‌ വകുപ്പുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ നിര്‍ദ്ദേശിച്ച്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ട് അധിക നാളായിട്ടില്ല. സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ (പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ അടക്കം) മലയാളത്തില്‍ കൂടി ലഭ്യമാക്കണമെന്ന ഐ.ടി നയത്തെ അടിസ്ഥാനമാക്കിയാണ്‌ നിര്‍ദ്ദേശം. ഇവിടെ ക്ലിക്ക് ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് വായിക്കാം http://malayalam.kerala.gov.in/images/6/61/Government_order.pdf
സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലും വെബ്‌സൈറ്റുകള്‍ക്ക്‌
യൂണികോഡ്‌ അധിഷുിത മലയാളം ഫോണ്ടുകള്‍ ഉപയോഗിക്കണമെന്ന്‌ സര്‍ക്കാര്‍ നേരത്തെ
ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. “
കുടുംബശ്രീ പോലുള്ള വിജയം കണ്ട പദ്ധതികള്‍ വെബ്മാധ്യമത്തിലെത്തുന്നതും ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ടാകേണ്ടതും ആവശ്യമാണ്. എന്നാല്‍ ഇതിന്റെ പ്രയോജനം കിട്ടുന്ന സാധാരണക്കാരായ സ്ത്രീകളെ ഉദ്ദേശിച്ചാണ് വെബ്സൈറ്റ് രൂപസംവിധാനം ചെയ്തതെങ്കില്‍ നിശ്ചയമായും മലയാള ഭാഷയില്‍ തന്നെയാകണം, പ്രത്യേകിച്ച് ‘നമ്മുടെ ഭാഷ നമ്മുടെ കമ്പ്യൂട്ടറിന്’ എന്ന പരിപാടി സര്‍ക്കാര്‍ ശ്രദ്ധകൊടുക്കുന്ന വേളയില്‍. ഇതു മാത്രമല്ല, വെബ് 2.0 സേവനങ്ങള്‍ വഴി കുടുംബശ്രീയെ തമ്മില്‍ നെറ്റ്‌വര്‍ക്ക് ചെയ്യാനും ഇത്തരം സൈറ്റുകള്‍ വഴി നിഷ്പ്രയാസം സാധിക്കും. മലയാളത്തില്‍ ആക്കിയാല്‍ കൂടുതല്‍ സാധാരണ സ്ത്രീകളെ വെബ് മാധ്യമത്തിലേക്ക് ആകര്‍ഷിച്ച്, ഭാവിയില്‍ കരുത്താര്‍ജിക്കാന്‍ സാധ്യതയുള്ള വെബ് മാര്‍ക്കറ്റിംഗ്, വൈറല്‍ മാര്‍ക്കറ്റിംഗ് എന്നിവയില്‍ ശക്തമായ അടിത്തറ ഇപ്പോഴേ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഇല്ലെങ്കില്‍ കാണാന്‍ ആകര്‍ഷകമായ ഒരു ഷോകേസ് സൈറ്റായി ഇതു മാറും. ഇംഗ്ലീഷിലുള്ള വെബ്‌സൈറ്റ് കാണാന്‍ നല്ല ചന്തമുണ്ട്, ഇതൊന്ന്
മലയാളത്തിലാക്കാനും, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ സര്‍വീസ് സൌകര്യങ്ങള്‍ കൂട്ടിയിണക്കാനും നടപടിയെടുത്താല്‍ മതി.

കുടുംബശ്രീ വെബ്സൈറ്റ് ആരാണ് ഉപയോഗിക്കേണ്ടതെന്ന് നിശ്ചയിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ഉപയോക്താക്കളായ സ്വയം സഹായ സംഘാംഗങ്ങളെ ആണുദ്ദേശിച്ചിരിക്കുന്നതെങ്കില്‍ ഇത് മലയാളത്തില്‍ തന്നെ ആകണം എന്നു മാത്രമല്ല. ഒരു നല്ല കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം (ഡ്രുപാല്‍‍, ജൂമ്‌ല, വേഡ്പ്രസ്....) കസ്റ്റമൈസ് ചെയ്തെടുത്ത് കുടുംബശ്രീയുടെ സൈബര്‍വല നെയ്തെടുത്താല്‍, ഒരു ഇമെയില്‍ അയക്കുന്ന ലാഘവത്തില്‍ വെബ്സൈറ്റിലേക്ക് വിവരങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്ന് കൂട്ടിയിണക്കാന്‍ സാധിക്കും. മാത്രമല്ല വിവിധ ഉത്പന്നങ്ങള്‍ക്കാവശ്യമായ തദ്ദേശീയമായ അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനും, നിര്‍മ്മിച്ചെടുത്ത ഉത്പന്നങ്ങള്‍ വില്‍ക്കുവാനും സേവനം നല്‍കുവാനും ഇതേ മലയാളം പോര്‍ട്ടല്‍ ഉപയോഗിക്കാം. കൂടാതെ അക്കൌണ്ട് തയാറാക്കാന്‍ വെബ് അധിഷ്ഠിതമായ ഒരു സൌകര്യം വികസിപ്പിച്ചെടുത്ത് വിന്യസിച്ചാല്‍ പലസ്ഥലങ്ങളില്‍ വച്ച് കണക്കുകള്‍ നോക്കാനും മുകളിലേക്ക് പരിശോധനയ്ക്ക് സമര്‍പ്പിക്കാനും ആകും. ത്രിഫ്ട് വായ്പയുടെ അടവ് മുതലായവ പരീശോധിക്കാനും എളുപ്പത്തില്‍ സാധിക്കും. അയല്‍‌വക്ക സംഘത്തിന്റെ ഉത്പന്നങ്ങള്‍ എടുത്ത് വില്‍ക്കുകയുമാകാം.


സ്റ്റോപ് പ്രസ്: ഇതു സംബന്ധിച്ച് കുടുംബശ്രീയ്ക്ക് ഇമെയില്‍ അയച്ചിരുന്നു. എക്സിക്യുട്ടീവ് ഡയറക്‍ടര്‍ നല്‍കിയ മറുപടി കത്തില്‍ മലയാളത്തില്‍ ഉടനെ തന്നെ വെബ് പോര്‍ട്ടല്‍ തയാറാക്കുന്നുണ്ടന്ന് അറിയിച്ചിട്ടുണ്ട്. നന്ദി

Tuesday, December 29, 2009

ഐ.ടി @ 2009

പോയ വര്‍ഷം വിവരസാങ്കേതികവിദ്യാ രംഗത്തെ കണക്കെടുപ്പിന് മുതിരുകയാണങ്കില്‍ എന്തൊക്കെയാകും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. രണ്ടാം തലമുറ വെബ് സേവനങ്ങള്‍ കൂടുതല്‍ ജനകീയമായത് ഈ വര്‍ഷം തന്നെയാകണം. ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിക്കും ചെറുതല്ലാത്ത ചരിത്രമെഴുതാന്‍ 2009 നായി, മൈക്രോസോഫ്ടില്‍ നിന്നുള്ള വിന്‍ഡോസ് ഏഴിന് ഉബുണ്ടു 09.10 വ്യക്തമായ മറുപടിയായെത്തിയത് സ്വതന്ത്രസോഫ്ട്‌വെയര്‍ പ്രേമികളെ ഉത്സാഹിതരാക്കി മാത്രമല്ല ഇന്റര്‍നെറ്റ് രംഗത്തെ വിസ്മയ സാന്നിദ്ധ്യമായ ഗൂഗിള്‍ അവരുടെ ക്രോം വെബ്രൌസറിനെ ഒരു സമ്പൂര്‍ണ ഓ.എസ് ആക്കിമാറ്റുമെന്ന് പ്രഖ്യാപിച്ചതും ഇതേ കാലത്തായിരുന്നു. ഇതു മാത്രമല്ല ചെറുതും വലുതുമായ സേവനങ്ങളിലൂടെ വിവരസാങ്കേതികവിദ്യ സാധാരണകാരിലേക്ക് കൂടുതല്‍ ചങ്ങാത്തം കൂടുന്നതിനാണ് പോയ വര്‍ഷം സാക്ഷിയായത്.

1. കൂട്ടത്തില്‍ എറ്റവും കൂടുതല്‍ കേട്ടത് ട്വിറ്റര്‍ എന്ന മൈക്രോ ബ്ലോഗിംഗ് സൌകര്യം തന്നെയാണ്. ശശി തരൂരിന്റെ വിവാദപരമായ കുഞ്ഞുകുറിപ്പുകള്‍ ഇതിനെ ഇന്ത്യയില്‍ പെട്ടെന്ന് ജനകീയമാക്കി. 140 അക്ഷര-അക്ക കൂട്ടുകെട്ടിലൂടെ നമുക്ക് പുറം‌ലോകത്തോട് പറയാനുള്ള വേദിയാണ് ട്വിറ്റര്‍‌ . ഒരു പക്ഷെ ഗൂഗിളിന് ശേഷം ലോകം കണ്ട എറ്റവും മികച്ച ഐ.ടി സ്ഥാപനവും ട്വിറ്റര്‍ തന്നെയാകണം. ഇന്ന് രാഷ്‌ട്രീയപ്രവര്‍ത്തകര്‍ ,സിനിമാതാരങ്ങള്‍ , വ്യവസായ സംരഭകര്‍ തുടങ്ങി വിദ്യാര്‍ത്ഥികളും സാധാരണക്കാരും വരെ ട്വിറ്ററില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. കേവലം വ്യക്തിഗത സന്ദേശം വിനിമയം ചെയ്യാനുള്ള ഇടം മാത്രമല്ല ഒപ്പം വാര്‍ത്താലോകത്തെ പുതുമാറ്റങ്ങള്‍ അറിയാനും ഓഹരിച്ചന്തയിലെ കയറ്റിറക്കങ്ങള്‍ ചൂടോടെ അറിയാനും ട്വിറ്റര്‍ തന്നെ ആശ്രയം എന്ന നിലയ്ക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍ .

2. വീഡിയോ പങ്കിടല്‍ ശ്രദ്ധേയമായ ഇടമാണെന്ന് വ്യക്തമായി ഓര്‍മപ്പെടുത്തിയത് ഒരു പക്ഷെ പോയവര്‍ഷത്തിന്റെ അവസാന ദിനങ്ങളായിരുന്നു. ആന്ധ്രാ ഗവര്‍ണര്‍ ലൈംഗികപവാദത്തില്‍പ്പെട്ട വാര്‍ത്ത രാജിയില്‍ കലാശിക്കുന്നതിന് മുന്നെ തന്നെ പൊതുതാത്പര്യ ഹര്‍ജിയുമായി ബന്ധപ്പെട്ട് പ്രസ്തുത ദൃശ്യം പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് ടി.വി ചാനലുകളെ കോടതി വിലക്കിയിരുന്നു. എന്നാല്‍ യൂടൂബിലൂടെ ഇതേ സംഭവം വീക്ഷിക്കാനെത്തിയവരുടെ എണ്ണം ഇതിനു ശേഷം ക്രമാതീതമായി വര്‍ധിച്ചു, ഇതാകട്ടെ ഒരു ബദല്‍ മാധ്യമം എന്നനിലയില്‍ വീഡിയോ ഷെയറിംഗ് സൈറ്റുകളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെങ്കില്‍ ഈ വര്‍ഷത്തെ നൊബെല്‍ പുരസ്‌കാര പ്രഖ്യാപനം തന്നെ നേരിട്ട് സം‌പ്രേഷണം ചെയ്ത് ലക്ഷണമൊത്ത പുത്തന്‍ തലമുറ ദൃശ്യമാധ്യമമാണ് യുട്യൂബെന്ന് ഓര്‍മിപ്പിച്ചു. 2005 ഡിസംബറില്‍ തുടങ്ങിയ യൂടൂബ് എന്ന ചെറുസാന്നിദ്ധ്യത്തിന്റെ വന്‍‌സാദ്ധ്യത തിരിച്ചറിഞ്ഞ ഗൂഗിള്‍ ഇത് തൊട്ടടുത്ത വര്‍ഷം തന്നെ സ്വന്തമാക്കിയത് തികച്ചും കൃത്യമായ വിപണിനീക്കമായിരുന്നു എന്ന് അടയാളപ്പെടുത്തിയത് 2009 ല്‍ ദിനം‌പ്രതി നൂറുകോടി മൌസ് ക്ലിക്ക് എന്ന നാഴികക്കല്ല് പിന്നിട്ടപ്പോഴായിരുന്നു. വെബ് നിരീക്ഷകരായ അലക്സാ ഡോട്ട് കോമിന്റെ കണക്ക് പ്രകാരം ലോകത്തെ എറ്റവും കൂടുതല്‍ പേരെത്തുന്ന നാലാമത്തെ വെബ്‌ഇടമാണ് യൂടൂബ്. വാര്‍ത്താചിത്രം മാത്രമല്ല ഇഷ്‌ടഗാനങ്ങള്‍ , സിനിമാ ശകലങ്ങള്‍ ,സ്വകാര്യ വീഡിയോ, സിറ്റിസണ്‍ ജേണലിസം ഇടപെടലുകള്‍ ,ക്ലാ‍സ് റൂം പാഠങ്ങള്‍ എന്നിവയാലും യൂടൂബ് ദൃശ്യസമ്പന്നമായിക്കൊണ്ടിരിക്കുന്നു എന്നത് വരും വര്‍ഷവും ഈ സൈറ്റിനെ ശ്രദ്ധേയമാക്കും എന്നതില്‍ തര്‍ക്കമുണ്ടാകില്ല.

3. ഇന്റര്‍നെറ്റിന് നാല്പത് വര്‍ഷം തികഞ്ഞത് സെപ്റ്റംബര്‍ രണ്ടിനായിരുന്നു. സാധാരണക്കാരന്റെ നിത്യവ്യവഹാരത്തിലേക്ക് വരെ ഇന്റര്‍നെറ്റ് പദങ്ങള്‍ എത്തി എന്നുപറയുമ്പോള്‍ ജനകീയ ഭാവം മനസിലാക്കാവുന്നതേയുള്ളൂ. ഇന്ന് കേരളത്തിലെ വിവിധ പരീക്ഷാഫലങ്ങള്‍ എത്തുന്നത് വെബ്‌സൈറ്റിലോ അല്ലെങ്കില്‍ വെബ്‌വിവരസഞ്ചയം ആശ്രയിക്കുന്ന മൊബൈല്‍ സന്ദേശങ്ങളായോ ആണ്. എതാനും വര്‍ഷം മുന്‍‌പ് വരെ എസ്.എസ്.എല്‍ .സി ഫലം പത്രത്താളുകളുടെ പേജുകള്‍ നിറച്ചിരുന്നു എന്നാല്‍ ഇന്നോ ഫലം അറിയുന്ന മാത്രയില്‍ തന്നെ എതുദിക്കിലും വിവരം എത്തും. ഒപ്പം തന്നെ സര്‍ക്കാരുകളുടെ ഇ-ഗവണന്‍‌സ് പദ്ധതികളും കൂടുതല്‍ ജനപ്രീയമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ വാണിജ്യ നികുതി പിരിവിനായി തുടങ്ങിയ ഇ-പേയ്‌മെന്റ് സംവിധാനവും വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യവും സാമ്പത്തികാനുകൂല്യവും കാര്യക്ഷമമായി വിതരണം ചെയ്യാനാരംഭിച്ച ഇ-ഗ്രാന്റ്സും കേരളത്തില്‍ നിന്നുള്ള ശ്രദ്ധേയ ഇ-മാറ്റങ്ങള്‍ . കേരള സര്‍വകലാശാല കമ്പ്യൂട്ടര്‍ കേന്ദ്രത്തിന്റെ സംഘാടനത്തില്‍ പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണമായി ഇ-ഗവണന്‍സ് ശൈലിയിലാക്കി, പരീക്ഷാ രജിസ്‌ട്രേഷന്‍ , ഫലപ്രഖ്യാപനം, മാര്‍ക്ക് ലിസ്റ്റും തുടങ്ങി എല്ലാ സൌകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ വിന്യസിച്ചത് മറ്റോരു ഉദാഹരണം, ഇതിന് സര്‍വകലാശാലയ്‌ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി പുരസ്‌കാരവും ലഭിച്ചു..

4. .ടി അധിഷ്ഠിത ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ശ്രേണി പരിശോധിക്കുകയാണങ്കില്‍ ഐ.ഫോണും ഐ.പോഡും മേധാവിത്വം നിലനിര്‍ത്തുന്ന ലോകകാഴ്ചയ്ക്കൊപ്പം ബ്ലാക്ക്ബെറി സേവനങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ സജീവമായി. ത്രീ ജി ലേലം പൂര്‍ത്തിയാകുന്നതോടെ സ്വകാര്യ സേവന ദാതാക്കള്‍ വിപണി മത്സരത്തിന്റെ മേഖലയിലേക്ക് ഡാറ്റാ അധിഷ്ഠിത ഫോണുകളുമായെത്തുന്നതിന് വരും വര്‍ഷം സാക്ഷിയാകും.15,000 രൂപയ്ക്കുള്ള ബ്ലാക്ക്ബെറി തന്നെയാകും ഇതിനുള്ള പരീക്ഷണപ്രതലം!

5. മറ്റൊരു ഉപകരണം ഇ-ബുക്ക് റീഡറുകളാണ്. ആമസോണ്‍ കിന്‍ഡില്‍ (kindle) ന്റെ രണ്ടാം തലമുറ 2009 ഫെബ്രുവരി തന്നെ അവതരിപ്പിച്ചു എന്നാല്‍ ഭാവി വിപണി മുന്നില്‍ക്കണ്ട് ഫ്യൂജിറ്റ്സു വില്‍ നിന്ന് ഫ്ലെപ്പിയ, ബാര്‍‌നെസ് ആന്റ് നോബിളിന്റെ നൂക്ക്, സോണിയുടെ ഇ-ബുക്ക് റീഡര്‍ എന്നിവയും സാന്നിദ്ധ്യമറിയിച്ചു. സാധാരണ ബുക്കിന്റെ പകരക്കാരനായാണ് ഈ ഉപകരണം പ്രചാരത്തിലെത്തുന്നത്. 2012 എന്ന അഗോളഹിറ്റ് ചലച്ചിത്രത്തില്‍ ഒരു അറബ് ഭരണാധികാരി രേഖകള്‍ വായിക്കുന്നത് കാണിക്കുന്നത് കടലാസിലല്ല മറിച്ച് ഇ-ബുക്ക് റീഡറിലാണ് എന്നത് ഓര്‍ക്കുക. നിലവില്‍ 12,500 രൂപ വിലയുള്ള ഇത്തരം ഉപകരണത്തിന് ഒരു പുസ്തകത്തിന്റെ ഭാരവും വലിപ്പവുമേ ഉള്ളൂ, എന്നാല്‍ 1500 ഓളം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇതിനാകും. സഞ്ചരിക്കുന്ന വ്യക്തിഗത ഗ്രന്ഥശാല !

6. മാസം തോറും എകദേശം 250 ലേഖനങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടുന്നു എന്നത് മാത്രമല്ല 2009 ല്‍ മലയാളം വിക്കിപീഡിയയുടെ സവിശേഷത, ഇന്ന് ലോകത്തില്‍ എറ്റവും കൂടുതല്‍ പേജ് ഡെപ്ത് ഉള്ള രണ്ടാമത്തെ വിക്കിപീഡിയ സംരംഭം നമ്മുടെ ഭാഷയിലാണ്. ഡിസംബര്‍ മാസം അവസാനിക്കുമ്പോള്‍ മലയാളം വിക്കിപീഡിയയില്‍ 11,608 ലേഖനങ്ങള്‍ ഉണ്ട്. പേജ് ഡെപ്ത് 212ല്‍ നിന്നു് 219 ആയി ഉയര്‍‌ന്നു. ഇംഗ്ലീഷിനു് ശേഷം ഏറ്റവും കൂടുതല്‍ പേജ് ഡെപ്ത്തുള്ള വിക്കിപീഡിയ ആയി നമ്മുടെ വിക്കിപീഡിയ തുടരുന്നു. മലയാളം വിക്കിപീഡിയയില്‍ ഇതു വരെ നടന്ന തിരുത്തലുകളുടെ എണ്ണം: 5,33,391. നവംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 16,500 തിരുത്തലുകളാണ് നടന്നത്. മലയാളം വിക്കിപീഡിയയില്‍ ഇതു വരെ അം‌ഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: 14,196. നവംബര്‍ മാസത്തില്‍ ഏതാണ്ട് 4000 പേരാണു പുതുതായി അംഗത്വമെടുത്തത്.

7. ആംഗലേയ ഭാഷയിലെ പദസമ്പത്ത് ഒരു ദശലക്ഷം പിന്നിട്ട വര്‍ഷമായിരുന്നു വിടപറഞ്ഞത്, എന്നാല്‍ ഇത് ഭാഷാസ്നേഹികളെക്കാള്‍ സന്തോഷിപ്പിച്ചത് ഐ.ടി തത്പരരെയായിരുന്നു. വെബ് 2.0 (web 2.0) എന്ന വാക്കിനെ ഭാഷയിലേക്ക് സ്വരുക്കൂട്ടികൊണ്ടായിരുന്നു ആംഗലേയ വാണി ഈ നാഴികക്കല്ല് പിന്നിട്ടത് എന്നത് മാത്രമല്ല, ഈയടുത്ത കാലത്ത് ഭാഷയിലേക്ക് എത്തുന്ന പദങ്ങള്‍ക്ക് മിക്കതിനും ഐ.ടി രുചിയുമുണ്ട്. ഗൂഗ്ലിംഗ്, വിക്കി കള്‍ച്ചര്‍ , നൂബ് (n00b), സെക്സ്ടിംഗ് (sexting), ക്ലൌഡ് കമ്പ്യൂട്ടിംഗ്, നെറ്റിസണ്‍ (netizen) എന്നിവ ഉദാഹരണം.

8. കമ്പ്യൂട്ടറിന്റെ അവിഭാജ്യഘടകമാണല്ലോ ഓ.എസ് എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം അഥവാ പ്രവര്‍ത്തക സംവിധാനം. കുത്തക വിപണിയും സ്വതന്ത്ര സോ‌ഫ്ട്‌വെയറുമായുള്ള താരതമ്യവും പഠനവും രാഷ്‌ട്രീയ സാമൂഹികരംഗത്തുള്ളവരുടെയും ശ്രദ്ധപതിയുന്ന രംഗമാണ്. 2009 ല്‍ മൈക്രോസോഫ്‌ടില്‍ നിന്ന് എറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 7 വിപണിയിലെത്തി, ഗ്നു/ലിനക്സ് ശ്രേണിയില്‍ നിന്ന് ഉബുണ്ടു 09.10 ഉം. സഹസ്രാബ്‌ദ പതിപ്പും വിസ്തയും നല്‍കിയ കയ്പ്പില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് മൈക്രോസോഫ്‌ട് പുതിയ താരത്തെ അണിയിച്ചൊരുക്കിയതെങ്കിലും, മലയാളം പോലുള്ള ചെറു പ്രാദേശിക ഭാഷകളെ മികവാര്‍ന്ന രീതിയില്‍ പിന്തുണയ്ക്കുന്നുവെന്നത് ഗ്നു/ലിനക്സ് അധിഷ്ഠിത സംവിധാനങ്ങളുടെ മേല്‍കൈയണന്നതിന് വര്‍ധിച്ച പ്രാദേശിക ഭാഷാ ഉപയോക്താക്കള്‍ തന്നെ സാക്ഷി. ഇതു കൂടാതെ മോസില്ല ഫയര്‍ഫോക്‍സ് വെബ്‌ബ്രൌസറിന്റെയും മലയാളം പതിപ്പ് 2009 ന്റെ പ്രിയപ്പെട്ട കരുതിവയ്പ്പായി. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് പ്രവര്‍ത്തകര്‍ക്ക് നന്ദി.

9. റെയില്‍‌വേ ടിക്കറ്റ് ബുക്കിംഗിനും അനുബന്ധ സേവനങ്ങള്‍ക്കുമായുള്ള ഐ.ആര്‍‌ .സി.ടി.സി (irctc) യുടെ വെബ്‌സൈറ്റ് മുന്‍‌വര്‍ഷങ്ങളിലില്ലാത്ത തിരക്കിന് വേദിയായി. അഞ്ച് കോടിരൂപയുടെ ഇടപാടാണ് ദിനം പ്രതി ഇന്ത്യന്‍ റെയില്‍‌വേയുടെ ഈ ഉപസ്ഥാപനം നടത്തുന്നത്. 15 ശതമാനം റെയില്‍ ടിക്കറ്റുകള്‍ വെബ്‌സൈറ്റ് വഴി ഉപയോക്താക്കള്‍ എടുക്കുന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. 2002 ല്‍ തുടങ്ങിയ ഈ സേവനം പെട്ടെന്നാണ് ജനപ്രീയമായത് ഇന്ന് ടിക്കറ്റ് എടുക്കലിന് പുറമെ പാക്കേജ് ടൂര്‍ , ഹോട്ടല്‍ ബുക്കിംഗ് തുടങ്ങിയ സൌകര്യങ്ങളും എര്‍പ്പാടാക്കുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഇ-ഗവണന്‍സില്‍ ശ്രദ്ധേയ പ്രകടനത്തിനുള്ള പുരസ്‌കാരം ഈ വെബ്‌ അധിഷ്ഠിത സേവനത്തിനായിരുന്നു. ഉപയോക്താക്കള്‍ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രം‌/ഇന്റര്‍നെറ്റ് കഫെ എന്നിവടങ്ങളില്‍ നിന്നോ നിമിഷങ്ങള്‍ കൊണ്ട് എതു സ്ഥലത്തു നിന്നും എതു സ്ഥലത്തേക്കുമുള്ള എത് ക്ലാസ് റെയില്‍ ടിക്കറ്റും കരസ്ഥമാക്കാം എന്നതാണ് ഈ വെബ്‌സൈറ്റിന്റെ പ്രത്യേകത.

10. സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയായ സ്‌കൂള്‍ വിക്കി തുടങ്ങിയ വര്‍ഷം 2009 ആണ്. എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിദ്യാലായാധിഷ്ഠിതമായ വിജ്ഞാനകോശമാണ് സ്‌കൂള്‍ വിക്കി. സ്‌കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പൂര്‍വ വിദ്യാര്‍ത്ഥികള്‍, കായിക-കലാ നേട്ടങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ വെബ് സൈറ്റിലേക്ക് എല്ലാ സ്കൂളുകളും ഉള്‍പ്പെടുത്തും. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഒരു പക്ഷെ ലോകത്തിലെ തന്നെ എറ്റവും വലിയ വിദ്യാലയ വിക്കിയായി 2010 ല്‍ ഇത് മാറാന്‍ സാധ്യതയുണ്ട്. .ടി അറ്റ് സ്‌കൂള്‍ നിലവില്‍ കേരളത്തിലെ മുപ്പത് ലക്ഷം കൂട്ടികള്‍ക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി ഉപയോഗിച്ചുള്ള പഠനം സാധ്യമാക്കുകയും ചെയ്യുന്നു. ബി.എസ്.എന്‍ .എല്‍ മായി സഹകരിച്ച് എല്ലാ ഹൈസ്കൂളുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നടപ്പിലായിട്ടുമുണ്ട്. ഈ വര്‍ഷം മുതല്‍ അഞ്ചാം ക്ലാസ് മുതല്‍ ഐ.ടി പഠനം ആരംഭിക്കുകയും ചെയ്തു. സമ്പൂര്‍ണമായി ഗ്നു/ലിനക്‍സ് അധിഷ്ഠിതമാണ് കേരള സര്‍ക്കാരിന്റെ ഈ സംരംഭം, ലോകത്തിലെ എറ്റവും വലിയ ഗ്നു/ലിനക്‍സ് അധിഷ്ഠിത വിദ്യാ‍ഭ്യാസ സൌകര്യവും ഇതാണന്നത് പദ്ധതിയുടെ തിളക്കം കൂട്ടുന്നു.

Saturday, November 07, 2009

ഉബുണ്ടു വിശേഷങ്ങള്‍

കംപ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാന വിപണിയില്‍ ഇതുവരെ ഉണ്ടായിരുന്നത്‌ എറെക്കുറെ ആശയപരമായ മത്സരമായിരുന്നു. ഉബുണ്ടു ലിനക്‌സിന്റെ പുതിയ പതിപ്പിന്റെ വരവോടെ ആശയതലത്തിനൊപ്പംതന്നെ പ്രയോഗതലത്തിലും മറ്റേതു കുത്തക പ്രവര്‍ത്തക സംവിധാന (ഓപറേറ്റിങ്‌ സിസ്‌റ്റം) ത്തിനും ഒപ്പമോ അതിനു മേലെയോ സ്വതന്ത്രസോഫ്‌റ്റ്‌വെയറായ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തകസംവിധാനങ്ങളെ പ്രതിഷ്‌ഠിക്കാമെന്നത്‌ കേവലം കൗതുകംമാത്രമല്ല, സ്ഥായിയായ മറുപടികൂടിയാണ്‌.
ഒട്ടനവധി ഗ്‌നു/ലിനക്‌സ്‌ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും നിര്‍മിതിയുടെയും വിതരണത്തിന്റെയും പുതുക്കലിന്റെയും കാര്യത്തില്‍ ഉബുണ്ടു ഒരുപടി മുന്നിലാണെന്ന്‌ അനുഭവത്തിന്റെ വെളിച്ചത്തില്‍ വിദഗ്‌ധരെന്ന പോലെ സാധാരണക്കാരും പറയുന്നു. ഡെബിയന്‍ ഗ്നു/ലിനക്‌സിനെ അടിസ്ഥാനമാക്കിയാണ്‌ ഉബുണ്ടു നിര്‍മിച്ചിരിക്കുന്നത്‌. തുടര്‍ച്ചയായ നവീകരണവും സ്ഥിരതയുള്ള ഓപ്പറേറ്റിങ്‌ സിസ്‌റ്റവുമെന്ന ഖ്യാതി ഉബുണ്ടുവിനുണ്ട്‌. ഏറ്റവും പുതിയ പതിപ്പ്‌ ഈ വര്‍ഷം ഒക്ടോബര്‍ 29ന്‌ ഡൗണ്‍ലോഡിന്‌ സജ്ജമായി. ദക്ഷിണാഫ്രിക്കന്‍ സംരംഭകനായ മാര്‍ക്ക്‌ ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കനോനിക്കല്‍ ലിമിറ്റഡ്‌ എന്ന സ്ഥാപനമാണ്‌ ഉബുണ്ടുവിന്റെ പിന്നണിപ്രവര്‍ത്തനം നടത്തുന്ന്‌.

രണ്ടുതരത്തില്‍ ഈ നവീന ഓപ്പറേറ്റിങ്‌ സിസ്‌റ്റം കരസ്ഥമാക്കാം. ഒന്നാമത്തേതും ഏറ്റവും ഉചിതവുമായ മാര്‍ഗം http://ubuntu.com ല്‍നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കുക എന്നതാണ്‌. രണ്ടാമത്തെ മാര്‍ഗം http://shipit.ubuntu.com ല്‍ചെന്ന്‌ രജിസ്‌റ്റര്‍ചെയ്യുകയാണെങ്കില്‍ തപാല്‍മാര്‍ഗം സിഡി റോം കൈകളിലെത്തും.
ഉബുണ്ടു 9.10 ആണ്‌ നിലവിലുള്ള ഏറ്റവും പുതിയ പതിപ്പ്‌. ഇതിന്റെ പേര്‌ കാര്‍മിക്‌കോല എന്നറിയപ്പെടുന്നു. അടുത്ത പതിപ്പായ ലൂസിഡ്‌ ലിന്‍ക്‌സ്‌ (Lucid Lynx) 2010 ഏപ്രിലില്‍ പ്രവര്‍ത്തനത്തിനെത്തും. കനോനിക്കല്‍ ലിമിറ്റഡ്‌ എന്ന സ്ഥാപനം ലാഭേഛയില്ലാതെയാണ്‌ ഉബുണ്ടു വിതരണംചെയ്യുന്നത്‌. തുടര്‍സേവനവും സാങ്കേതികസഹായവും വന്‍കിട/വാണിജ്യ ഉപയോക്താക്കള്‍ക്കു നല്‍കി വരുമാനം ലക്ഷ്യമിടുന്നുണ്ട്‌. ഓരോ പതിപ്പിനും ഒന്നരവര്‍ഷത്തേക്ക്‌ പിന്തുണയും നല്‍കുന്നുണ്ട്‌.
ഉബുണ്ടു തത്ത്വചിന്ത എന്ന ദക്ഷിണാഫ്രിക്കന്‍ ശൈലിയില്‍നിന്നാണ്‌ ആശയം ഉരുത്തിരിഞ്ഞുവന്നത്‌. പരസ്‌പരബന്ധവും അന്യോന്യസ്‌നേഹവും സേവനസന്നദ്ധതയുമാണ്‌ ഇതിന്റെ മുഖമുദ്ര. `മറ്റുള്ളവരോടു കാട്ടേണ്ട മനുഷ്യത്വം' എന്നാണ്‌ ഉബുണ്ടു എന്ന വാക്കിന്റെ അകംപൊരുള്‍.

ഉബുണ്ടു 9.10ന്റെ എടുത്തുപറയേണ്ട പ്രത്യേകത അത്‌ കംപ്യൂട്ടറില്‍ ഇന്‍സ്‌റ്റാള്‍ചെയ്യാനുള്ള എളുപ്പമാണ്‌. ലിനക്‌സ്‌ അധിഷ്‌ഠിത ഓപ്പറേറ്റിങ്‌ സിസ്‌റ്റം നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതായിരുന്നു. കംപ്യൂട്ടര്‍ നിരീക്ഷകരുടെ അഭിപ്രായം വിന്‍ഡോസ്‌ 7 നേക്കാള്‍ കുറഞ്ഞ മൗസ്‌ ക്ലിക്ക്‌ കൊണ്ട്‌ ഉബുണ്ടു 9.10 ഇന്‍സ്‌റ്റാള്‍ ചെയ്യാമെന്നാണ്‌. ആദ്യം ലൈവ്‌ സിഡി ഇട്ട്‌ പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു ഫയലും സിസ്‌റ്റത്തിലേക്കു പകര്‍ത്താതെതന്നെ പുതിയ ഓപ്പറേറ്റിങ്‌ സിസ്‌റ്റം എങ്ങനെയുണ്ടെന്നു നോക്കാം. ഒപ്പം പുതിയ സംവിധാനത്തിനുവേണ്ട ഹാര്‍ഡ്‌വെയര്‍ശേഷി, മറ്റു ഹാര്‍ഡ്‌വെയറുകള്‍ക്ക്‌ ആവശ്യമായ ഡ്രൈവര്‍ ഫയല്‍ എന്നിവയും ഉണ്ടോയെന്ന്‌ പരിശോധിക്കുകയും ആകാം. പുതിയ പതിപ്പിന്റെ അടുത്ത പ്രത്യേകത ഇന്റല്‍ ആറ്റം ശ്രേണിയിലുള്ള ചെറു കംപ്യൂട്ടറുകള്‍ക്കുവേണ്ടിയുള്ള സവിശേഷ പതിപ്പാണ്‌. UNR അഥവാ ഉബുണ്ടു നെറ്റ്‌ബുക്ക്‌ റീമിക്‌സ്‌ എന്നാണ്‌ ഈ പ്രത്യേക ഓപ്പറേറ്റിങ്‌ സിസ്‌റ്റം അറിയപ്പെടുന്നത്‌. പുതിയ പതിപ്പിനൊപ്പമുള്ള `ഉബുണ്ടു സോഫ്‌റ്റ്‌വെയര്‍ സെന്റര്‍' പലവിധ അപ്ലിക്കേഷന്‍ സോഫ്‌റ്റ്‌വെയറുകളെ എളുപ്പത്തില്‍ കൈകാര്യംചെയ്യാന്‍ അനുവദിക്കുന്നു. ഇതുവഴി ലിനക്‌സ്‌ അധിഷ്‌ഠിതരീതിയില്‍ പരിചയമില്ലാത്തവര്‍ക്കും എളുപ്പത്തില്‍ ഓപ്പറേറ്റിങ്‌ സിസ്‌റ്റം നടപടികളുമായി ഇണങ്ങാനാകും.

കഴിഞ്ഞവര്‍ഷം നടത്തിയ ഒരു പഠനത്തില്‍ ഉബുണ്ടു സെര്‍വറും പിസി എഡിഷനും ഏറ്റവും കൂടുതല്‍ വ്യാപകമാകുന്നത്‌ ഇന്ത്യയിലെന്നായിരുന്നു റിപ്പോര്‍ട്ട്‌. ഇത്‌ പുതിയ പതിപ്പിന്റെ കാര്യത്തിലും കൂടുതല്‍ ശരിയാകാനാണ്‌ സാധ്യത. പദ്‌മ പോലുള്ള ആഡ്‌ഓണുകള്‍ മലയാളം വിനിമയത്തെയും സുഗമമാക്കും. ഇന്റര്‍നെറ്റ്‌ ബ്രൗസിങ്ങിന്റെ കാര്യത്തില്‍ മോസില്ല ഫയര്‍ഫോക്‌സ്‌ ഇതിനോടകം വിന്‍ഡോസില്‍ അടക്കം വിജയമായത്‌ ഉബുണ്ടുവിലേക്ക്‌ എത്തുന്ന ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക്‌ എളുപ്പമാണ്‌. ഓഫീസ്‌ കാര്യത്തിനായി ഓപ്പണ്‍ ഓഫീസ്‌ ഡോട്ട്‌ ഒര്‍ഗും ലഭ്യമാക്കിയിട്ടുണ്ട്‌.

സാധാരണയായി ഉബുണ്ടുവില്‍ ജിനോം ഡെസ്‌ക്‌ ടോപ്‌ ആണുള്ളത്‌. ഇതിനുപകരം KDE ഉപയോഗിക്കുന്ന Kubuntu, വിദ്യാഭ്യസ അപ്ലിക്കേഷനുകളുള്ള എഡ്യുഉബുണ്ടു (Eduubuntu), മള്‍ട്ടിമീഡിയ എഡിറ്റിങ്ങും നിര്‍മാണവും സാധ്യമാക്കുന്ന ഉബുണ്ടു സ്‌റ്റുഡിയോ എന്നിവയും ഇതിന്റെ ഭാഗമാണ്‌.

Saturday, October 31, 2009

വിന്‍ഡോസ്‌ ഏഴും ഉബുണ്ടു ലിനക്‌സും

2009 ഒക്ടോബര്‍ ഓപ്പറേറ്റിങ്‌ സിസ്‌റ്റം വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയ മാസമായാണ്‌ രേഖപ്പെടുത്താന്‍ പോകുന്നത്‌. കുത്തക(പ്രൊപ്രൈറ്ററി) സോഫ്‌റ്റ്‌വെയര്‍ രംഗത്തെ വമ്പന്‍മാരായ മൈക്രോസോഫ്‌റ്റ്‌ കുടുംബത്തില്‍നിന്നുള്ള ഏറ്റവും പുതിയ പ്രവര്‍ത്തക സംവിധാനം (Operating System) ഇക്കഴിഞ്ഞ വാരമാണ്‌ വിപണിയിലെത്തിയതെങ്കില്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ കൂട്ടായ്‌മയില്‍നിന്നുള്ള മറുപടി ഉബുണ്ടു (Ubuntu 9.10) ഇക്കഴിഞ്ഞ ദിവസം(ഒക്ടോബര്‍ 22ന്) ഔദ്യോഗികമായി ഇന്റര്‍നെറ്റില്‍ എത്തി‌.

ഇത്തരത്തിലൊരു വലിയമാറ്റം കംപ്യൂട്ടര്‍ വിപണിയില്‍ സംഭവിക്കുമ്പോള്‍ സാധാരണ ഉപയോക്താക്കളും വാണിജ്യ-സര്‍ക്കാര്‍ ഉപയോക്താക്കളും പുതിയ പതിപ്പിലേക്ക്‌ മാറുന്നതിനെപ്പറ്റി ചിന്തിക്കാതിരിക്കില്ല. സാങ്കേതികവിദ്യയുടെ പുതുമയും ചിലപ്പോള്‍ നമുക്കാവശ്യമില്ലാത്ത ആപ്ലിക്കേഷ
നുകളുടെ ബാഹുല്യവും ആകും കൗതുകത്തിന്റെ പേരിലെങ്കിലും ഒരു മാറ്റത്തിന്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌. ഓരോ പുതിയ പതിപ്പും ഒട്ടേറെ സവിശേഷതകളും മേന്മകളുടെ വാര്‍ത്തയും പേറിയാകും കടന്നുവരുന്നത്‌. മാറ്റം എന്നു പറയുമ്പോള്‍ വിന്‍ഡോസ്‌ 7 പോലുള്ളവയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക മുതല്‍മുടക്കുകൂടിയാണ്‌. ഇത്‌ സോഫ്‌റ്റ്‌വെയര്‍ വാങ്ങാനുള്ള ധനവ്യയം മാത്രമല്ല, ചില അവസരങ്ങളില്‍ ഹാര്‍ഡ്‌വെയര്‍ശേഷി ഉയര്‍ത്താനുള്ള പണച്ചെലവുകൂടിയാകും.

ഏതായാലും ഓപ്പറേറ്റിങ്‌ സിസ്‌റ്റമോ അല്ലെങ്കില്‍ ഏതെങ്കിലും ആപ്ലിക്കേഷനോ പുതുതായി വാങ്ങുന്നതിനുമുമ്പ്‌ മൂന്നു കാര്യങ്ങള്‍ വിലയിരുത്തുക.
1. ഒരു അപ്‌ഗ്രേഡിങ്ങിന്‌ നിര്‍ബന്ധിക്കുന്ന ഗുണഗണങ്ങള്‍ നിര്‍ദിഷ്ട സോഫ്‌റ്റ്‌വെയറിന്‌ ഉണ്ടോ?
2. നിലവിലെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ ഇതിനാകുമോ?
3. പുതിയതിന്റെ ചെലവ്‌ സ്ഥാപനത്തിനോ അല്ലെങ്കില്‍ വീട്ടാവശ്യത്തിനോ താങ്ങാനാവുന്നതാണോ?
4. ഹാര്‍ഡ്‌വെയര്‍ശേഷി ഇ
പ്പോഴുള്ളത്‌ പുതിയ സോഫ്‌റ്റ്‌വെയറിന്‌ പര്യാപ്‌തമാണോ?
5. അവസാനമായി ഈ പുതിയ അപ്‌ഗ്രേഡിങ്‌/വാങ്ങല്‍ നടത്തിയവരുടെ അഭിപ്രായം ശേഖരിക്കുക.
മിക്കയിടങ്ങളിലും ഇന്റര്‍നെറ്റ്‌ ഉപയോഗം, ഓഫീസ്‌ പാക്കേജ്‌ ഉപയോഗം എന്നിവ മാത്രമാണ്‌ കംപ്യൂട്ടര്‍കൊണ്ട്‌ ചെയ്യുന്ന ജോലി. ഇതിനു മാത്രമായി ഒരു അപ്‌ഗ്രേഡിങ്‌ വേണമോ എന്ന്‌ ചിന്തിക്കുക. ഉദാ: മൈക്രോസോഫ്‌റ്റ്‌ ഓഫീസിന്റെ ഏറ്റവും പുതിയ പതിപ്പ്‌ (.docx, .xlsx) പഴയ എംഎസ്‌ ഓഫീസ്‌ പാക്കേജില്‍പ്പോ
ലും തുറക്കാനാകുന്നില്ല. ഇത്‌ പലയിടങ്ങളിലും നിലവില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. .doc, .xls
ആയി സേവ്‌ ചെയ്‌ത്‌ പ്രശ്‌നം പരിഹരിക്കാമെങ്കിലും ഇത്‌ സാധാരണക്കാര്‍ക്കെങ്കിലും പ്രായോഗിക ന്യൂനതയായി കടന്നുവരുന്നുണ്ട്‌.

വിന്‍ഡോസ്‌ 7: മൈക്രോസോഫ്‌റ്റില്‍നിന്നുള്ള ഏഴാംനമ്പര്‍ അവതാരത്തെ കൂടുതല്‍ പ്രതീക്ഷകളോടാണ്‌ ആരാധകര്‍ നോക്കുന്നത്‌. ആറാം തമ്പുരാന്‍ (വിസ്‌ത) ദയനീയമായി തകര്‍ന്നടിഞ്ഞതിന്റെ കാരണം അതിന്റെ സാങ്കേതിക പോരായ്‌മയായിരുന്നു. ഒപ്പം സാമ്പത്തിക മാന്ദ്യം വിപണിയെ പിടിച്ചുലച്ചതും മൈ
ക്രോസോഫ്‌റ്റ്‌ മോഹങ്ങള്‍ക്ക്‌ തിരിച്ചടിയായത്രേ. അതുകൊണ്ട്‌ വിന്‍ഡോസ്‌ Xp യില്‍ത്തന്നെ പറ്റിച്ചേര്‍ന്നു നില്‍ക്കാനായിരുന്നു സ്ഥാപനങ്ങള്‍ക്ക്‌ താല്‍പ്പര്യം. അതിനാല്‍ മിക്കയിടങ്ങളും വിന്‍ഡോസ്‌ ഏഴിലേക്ക്‌ കൂടുമാറും എന്നാണ്‌ അനുമാനിക്കാവുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പുസ്‌തക-സോഫറ്റ്‌വെയര്‍ വില്‍പ്പനശാലയായ ആമസോണ്‍ ഡോട്ട് കോമില്‍ വിന്‍ഡോസ്‌ 7 ബുക്ക്‌ ചെയ്‌തവരുടെ എണ്ണം സര്‍വകാല റെക്കോഡാണ്‌. ആമസോണിന്റെ വില്‍പ്പന ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്‌ ഹാരിപോട്ടര്‍ ആന്‍ഡ്‌ ദ ഡെത്തി ഹാലോസ്‌ (Harrypotter and the deathy hallows by J K Rowling) എന്ന ബെസ്‌റ്റ്‌ സെല്ലര്‍ പുസ്‌തകമായിരുന്നു. ഇതാണ്‌ വിന്‍ഡോസ്‌ ഏഴ്‌ തിരുത്തിയെഴുതിയത്‌. വിസ്‌തയുടെ അതേ അകക്കാമ്പ്‌ (Kernal) ഉപയോഗിച്ചാണ്‌ വിന്‍ഡോസ്‌ ഏഴും തയ്യാറാക്കിയിരിക്കുന്നത്‌. കാല്‍കുലേറ്റര്‍, പെയിന്റ്‌ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളില്‍ മൈക്രോസോഫറ്റ്‌ ഇതുവരെ ശ്രദ്ധവെച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഏഴില്‍ തോല്‍ക്കാതിരിക്കാന്‍ ഇത്തരം ചെറുകാര്യങ്ങളില്‍പ്പോലും സൂക്ഷ്‌മത പുലര്‍ത്തിയിട്ടുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. വിന്‍ഡോസ്‌ സഹസ്രാബ്ദ (Me) പതിപ്പും വിസ്‌തയും പരാജയപ്പെട്ടതുപോലെയായിരിക്കില്ല അഥവാ വിന്‍ഡോസ്‌ ഏഴ്‌ പരാജയപ്പെട്ടാല്‍ സംഭവിക്കുന്നതെന്ന്‌ മൈക്രോസോഫ്‌റ്റിന്‌ നല്ല നിശ്‌ചയമുണ്ട്‌, പ്രത്യേകിച്ചും ഗൂഗിള്‍ക്രോമും വിവിധ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തക സംവിധാനങ്ങളും ഒരു നല്ല യുദ്ധത്തിന്‌ പോര്‍മുന മിനുക്കുന്ന പശ്‌ചാത്തലത്തില്‍.

ഉബുണ്ടു 9.10 എത്തിപ്പോയ്
വിന്‍ഡോസ്‌ ഏഴിന്റെ വരവ്‌ ഉബുണ്ടുവിന്‌ പരസ്യമായോ? എന്ന്‌ ചോദിച്ചാല്‍ അതെ ഉത്തരം പറയാമെന്ന്‌ സെര്‍ച്ച്‌ എന്‍ജിന്‍ വാക്കുകളുടെ വിശകലനം സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞയാഴ്‌ച വിന്‍ഡോസിനൊപ്പം ഉപയോക്താക്കള്‍ ഗൂഗിളില്‍ തെരഞ്ഞ വാക്കുകൂട്ടങ്ങള്‍ ഇതൊക്കെയാണ്‌. 'Linux Vs Windows7', 'Ubuntu Vs Windows7'. ഇതുമാത്രമല്ല, വിന്‍ഡോസ്‌ 7 പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ചില ലിനക്‌സ്‌-വിന്‍ഡോസ്‌ താരതമ്യപഠനങ്ങളിലേക്കുള്ള ട്രാഫിക്‌ 400 ശതമാനം വര്‍ധിച്ചുവെന്നതും എടുത്തുപറയേണ്ട വസ്‌തുതയാണ്‌. ഒരുപക്ഷേ, വിസ്‌തയില്‍ കൈപൊള്ളിയ അനുഭവമാകാം ഒ
രു തീരുമാനമെടുക്കുന്നതിനുമുമ്പ്‌ വിശദമായ പഠനത്തിനും മനനത്തിനും ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്‌.
ലിനക്‌സ്‌ അധിഷ്‌ഠിത ജനപ്രിയ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ്‌ ഉബുണ്ടു 9.10 (രണ്ടായിരത്തി ഒമ്പത്‌ പത്താംമാസം! എന്ന്‌ പൂര്‍ണരൂപം) വ്യാഴാഴ്‌ച മുതല്‍ സൗജന്യമായി ഉപയോഗത്തിന്‌ തയ്യാര്‍ എന്നത്‌ പലതുകൊണ്ടും ശ്രദ്ധേയമാണ്‌.
ഒരു താരതമ്യപഠനത്തിന്‌ മുതിരുകയാണെങ്കില്‍ ഉബുണ്ടുവിന്റെ പഴയപതിപ്പ്‌ (9.04) പോലും വിന്‍ഡോസ്‌ 7നേക്കാള്‍ മേലെയാണെന്ന്‌ കാണാം. https://shipit.ubuntu.com/ ചെന്ന്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ സൗജന്യമായി നമ്മുടെ വീട്ടില്‍ തപാല്‍മാര്‍ഗം ഉബുണ്ടു എത്തുകയും ചെയ്യും. ഉബുണ്ടുവിന്റെ 11-മത് പതിപ്പാണ്‌ ഇപ്പോള്‍ വിപണിയിലെത്തുന്നത്‌. സാധാരണയായി എ
ല്ലാ ഏപ്രില്‍, ഒക്ടോബര്‍ മാസമാണ്‌ പുതിയ അവതാരങ്ങള്‍ ഉബുണ്ടുവില്‍ ജന്മമെടുക്കുന്നതെന്നു പറയാം. അടുത്ത പതിപ്പ്‌ (10.4). 2010 ഏപ്രില്‍ അവസാനം ഇന്റനെറ്റില്‍ എത്തും. വിന്‍ഡോസ്‌ ഏഴ്‌ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌ഡിസ്‌ക്കില്‍ ഏഴുമുതല്‍ 11 ജിബിവരെ ഓര്‍മ്മപ്പുര (മെമ്മറി സ്ഥലം) ആവശ്യമാണെങ്കില്‍ ഉബുണ്ടുവിന്‌ ഇരുപ്പുറപ്പിക്കാനായി കേവലം മൂന്നു ജിബിയില്‍ താഴെമതി. ചെറിയ സ്‌ക്രീന്‍ വലുപ്പമുള്ള, നെറ്റ്‌ ബുക്‌ ശ്രേണിക്കു വേണ്ടിയുള്ള പരിഷ്‌കരിച്ച നെറ്റ്‌ ബുക റീമിക്‍സും ഉബുണ്ടു 9.10ന്റെ പ്രത്യേകതയാണ്‌. മലയാളം അടക്കമുള്ള പ്രാദേശികഭാഷകളെ നിലവില്‍ത്തന്നെ മികച്ചരീതിയില്‍ ഉബുണ്ടുപതിപ്പുകള്‍ പിന്തുണയ്‌ക്കുന്നുണ്ട്‌.

ഒരു താരതമ്യ പട്ടിക ഇതാ. വ്യക്തമായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്തോളൂ

















*****

ചില വിവരങ്ങള്‍ക്കും ചിത്രത്തിനും പിസി ക്വസ്‌റ്റ്‌ കമ്പ്യൂട്ടര്‍ മാസികയോട്‌ കടപ്പാട്‌

വന്‍‌മരങ്ങള്‍ വീഴുമ്പോള്‍: ഇന്ദിരാജിയില്ലാത്ത കാല്‍‌നൂറ്റാണ്ട്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടിട്ട് ഇരുപത്തിയഞ്ചാണ്ട് തികയുന്ന വേളയില്‍ ഇന്ദിരയില്ലാത്ത കാല്‍നൂറ്റാണ്ട് എങ്ങനെയായിരുന്നു എന്ന് നോക്കുന്നത് കൌതുകരമെങ്കിലും ആകാതിരിക്കില്ല.
ഒന്നില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ലാസില്‍ പതിവില്ലാത്ത ഒരു മാറ്റം അനുഭവപ്പെട്ടത് ഓര്‍മ്മയുണ്ട്, ട്യൂഷന്‍ ക്ലാസിലെ ടീച്ചര്‍മാരെല്ലാം കൂട്ടം കൂടി നിന്ന് എന്തോ അടക്കം പറയുന്നു. പുറത്തെ നിരത്തുകളില്‍ ഒരു തരം ശൂന്യത. പിന്നെ ഞങ്ങളോടെല്ലാം വീട്ടിലേക്ക് പൊയ്ക്കോളാന്‍ പറഞ്ഞു, സാധാരണ നേരത്തേ ക്ലാസ് അവസാനിപ്പിച്ചാല്‍ സന്തോഷത്തൊടെ കൂട്ടുകാരെല്ലാം പുറത്തേക്ക് ഓടുന്നത് . എന്നാല്‍ ആരാണ് മരിച്ചതെന്നോ അല്ലെങ്കില്‍ പ്രധാനമന്ത്രിയെന്നാല്‍ എന്താണന്ന് പോലും അറിയാത്ത ഞങ്ങളെ പുറത്തെ ഒരു തരം സ്മശാനമൂകത ബാധിച്ചിരുന്നു. വീട്ടിലെത്തിയ ഉടനെ എല്ലാരും റേഡിയോയ്ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്നതും പിന്നെ പിറ്റേന്നത്തെ പത്രത്തില്‍ പതിവില്‍ കൂടുതല്‍ കറുപ്പുനിറത്തില്‍ വാക്കുകള്‍ നിറച്ചതും ഒപ്പമുള്ള ഫോട്ടോയും ചെറിയ ഓര്‍മ്മയുണ്ട്. രണ്ട് അംഗരക്ഷകര്‍ വെടിവെച്ചതാണന്നും അത് സിഖ് കാരെന്നും പിന്നീടറിഞ്ഞു.
ഹൈസ്കൂള്‍ ക്ലാസില്‍ ഹിസ്റ്ററി പഠിപ്പിച്ച അധ്യാപകന്‍ അല്പസ്വല്പം കെ എസ് യു ടച്ച് ഉള്ള ആളായതിനാല്‍ ഇന്ദിരയുടെ ഭരണനേട്ടങ്ങള്‍(പ്രിവി പഴ്സ് നിര്‍ത്തലാക്കിയത്, ബാങ്ക് ദേശസാല്‍ക്കരണം,ബംഗ്ലാദേശ് രൂപികരണം, ഗരീബി ഹഠാവോ...) പൊലിപ്പിച്ചു തന്നെ അവതരിപ്പിച്ചപ്പോള്‍ ഇത്ര നല്ല അമ്മൂമ്മയെ ആണല്ലോ കൊന്നത് എന്ന് സംശയിക്കാതിരുന്നില്ല.
പിന്നീട് പതിയെ അടിയന്തിരാവസ്ഥ, കോടതി വിധികള്‍, ജയ്പ്രകാശ് നാരായണന്‍ ഒക്കെ വായിച്ചപ്പോള്‍ ഇന്ദിരാ അമ്മൂമ്മയെ ചെറുതായി ഇഷ്ടപ്പെടാതിരിക്കാനും തുടങ്ങി.
1977 മാര്‍ച്ചിന് ശേഷം മൂന്ന് വര്‍ഷം ജനതാ പരിവാര്‍ പരീക്ഷണത്തിന് ജനം നിന്നുകൊടുത്ത സമയം ഞങ്ങളൊക്കെ അറിയാനും പഠിക്കാനും തുടങ്ങിയ സമയത്ത് വി.പി സിംഗ്,ചന്ദ്രശേഖര്‍, ഉപന്‍ ദേവിലാല്‍ എന്നിവര്‍ ഭാരതദേശത്തിന്റെ നിര്‍ണായക സ്ഥാനത്ത് ഇരിക്കുന്നതും വര്‍ധിച്ച സന്തോഷത്തോടെയാണ് കണ്ടത്. വടകരയില്‍ നിന്നുള്ള കെ.പി ഉണ്ണികൃഷ്‌ണന്‍ ഉപരിതല ഗതാഗതമന്ത്രിയായത് ഒരു നേട്ടമായി കണ്ട നാളുകള്‍, എം ജി കെ മേനോന്‍ എന്ന ശാസ്ത്രജ്ഞന്‍ വരെ മന്ത്രിപദത്തില്‍. ആകെ ഒരു മാറ്റത്തിന്റെ ദിശ.
പക്ഷെ വഴക്കും വക്കാണവും അധികാരത്തെ പഴയ ഇടത്തേക്ക് തന്നെ സഞ്ചരിപ്പിച്ച് തുടങ്ങിയ സമയത്താണ് രാജീവ് ഗാന്ധിയും രാഷ്‌ട്രീയക്കളത്തില്‍ കൊല്ലപ്പെടുന്ന വാര്‍ത്തയെത്തുന്നത്. ശ്രീപെരും‌പുത്തൂര്‍ എന്ന സ്ഥലം ഓര്‍മ്മയില്‍ ഇടം നേടിയത് ഒരു പക്ഷെ ഇതു കൊണ്ടായിരിക്കണം.
*****
എന്‍ എസ് മാധവന്റെ രണ്ട് കഥകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ട് വീഴ്ചകളുമായി(വന്‍‌മരങ്ങള്‍ വീഴുമ്പോള്‍, തിരുത്ത്) ബന്ധമുണ്ടായത് രസകരമാണ്.
വന്‍ മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയില്‍ നിന്ന് “കാവല്‍ക്കാരന്‍ ഗൂര്‍ഖ മഠത്തിന്റെ ഇരുമ്പുഗേറ്റുകള്‍ ചങ്ങലയിട്ട് പൂട്ടി അകത്തിരുന്നു. .....ക്ലോക്ക് ടവര്‍ ചൌക്കിലെ സര്‍ദാര്‍ ജി ക്കടകള്‍ അപ്പാടെ നശിച്ചു. മെയിന്‍ റോഡില്‍ സര്‍ദാര്‍ജിമാരുടെ ടാക്സികള്‍ ബഹളക്കാര്‍ മറിച്ചിട്ട് തീവച്ചു. സദര്‍ ബസാറിലേക്ക് പോകുന്ന വഴിയില്‍ സര്‍ദാര്‍ജിമാരുടെ ശവശരീരങ്ങള്‍ കാണാം....രാത്രി മുഴുവന്‍ വെടിയൊച്ച കേള്‍ക്കാമായിരുന്നു.”


*****
ഇന്ദിര ഉണ്ടായിരുന്നുവെങ്കില്‍ എങ്ങെനെയാകുമായിരുന്നു കോണ്‍ഗ്രസും ഇന്ത്യാചരിത്രവും.

സാം‌പത്രോദ സി.ഡോട്ട് എക്സേഞ്ചുമായി ഇത്ര വ്യാപകമായി എത്തുമായിരുന്നോ. ബോബോഴ്സ് അഴിമതി ഉണ്ടാകുമായിരുന്നോ (ഇപ്പോഴും പ്രതിരോധ അഴിമതി സാര്‍വത്രികമാണല്ലോ അറയ്ക്കപറമ്പില്‍ കുര്യന്‍ ആന്റണി അറിയുന്നില്ല അല്ലെങ്കില്‍ ആന്റണിയുടെ ശുഭ്രവസ്ത്രത്തിന്റെ മറയില്‍ നമ്മള്‍ കാണുന്നില്ല! ). ബോബോഴ്സ് വള്ളിയില്‍ പിടിച്ച് വി.പി സിംഗും സംഘവും ശക്തിയാര്‍ജിക്കുന്നത് എത് തരത്തിലാകും ഇന്ദിരാജി കാണുകയും കൈകാര്യം ചെയ്യുന്നതും.
ഭാ.ജ.പയും വാജ്പെയ് അദ്വാനിമാരും ഇങ്ങനെയെത്തുമായിരുന്നോ. ഇന്ദിരയുടെ മരണത്തിന് എതാനും വര്‍ഷം മുന്നെ ഭാ ജ പാ പിച്ച വെയ്ക്കാന്‍ തുടങ്ങിയിരുന്നല്ലോ.
മകന്‍ രാജീവിന് ശ്രീലങ്കന്‍ പട്ടാളത്തിന്റെ തോക്ക് തോണ്ടല്‍ കിട്ടിയ സ്ഥാനത്ത് അമ്മയായിരുന്നെങ്കിലോ.
ബാബറി മസ്ജിദ് പ്രദേശം എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു. പഞ്ചാബിലെ ഇന്ദിരയുടെ അടുത്തനീക്കം എന്താകുമായിരിക്കും.
ഒരു പക്ഷെ ബി.ജെ.പി എന്‍‌ട്രി പഞ്ചാബ് വഴിയാകുമായിരുന്നു അല്ലേ.
പുത്തന്‍ തലമുറ സ്വകാര്യ ബാങ്കുകള്‍ ഭാരതത്തിന്റെ മണ്ണിലെത്തുമായിരുന്നോ. കാര്‍ഗില്‍ യുദ്ധം എങ്ങനെയാകും അവസാകിക്കുക.

ജവര്‍ഹര്‍ ലാല്‍ നെഹ്‌റുവില്‍ നിന്ന് ഇന്ദിരയിലേക്ക് ഉള്ള ദൂരമായിരുന്നോ ഇന്ദിരയില്‍ നിന്ന് രാജീവിലേക്ക്.....

Monday, October 12, 2009

വീഡിയോ പങ്കുവയ്ക്കല്‍ ആവേശത്തോടെ മുന്നോട്ട്

ന്റര്‍നെറ്റിലൂടെ വീഡിയോ പങ്കുവയ്ക്കുന്നത് ഇന്ന് ഓണ്‍ലൈന്‍ ഇടം എന്നതിലുപരിയായി ഒരു ബദല്‍ ടി.വി ചാനലായോ അല്ലെങ്കില്‍ എണ്ണമറ്റ ചെറു വീഡിയോ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മെഗാ സിനിമാപ്പുരയോ ആയി മാറിക്കഴിഞ്ഞു. വീഡിയോ സൂക്ഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് ജനകീയമാക്കിയത് ഗൂഗിളിള്‍ കുടുംബാഗമായ യൂടൂബാണ്. യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ വീഡിയോ എന്ന സേവനം നേരത്തേ തന്നെ ഗൂഗിള്‍ തുടങ്ങിയിരുന്നു പക്ഷെ ഇത് അത്ര ജനപ്രീതി നേടാന്‍ സാധ്യതയില്ലന്ന തിരിച്ചറിവാകണം എറ്റെടുക്കല്‍ കാര്‍ഡ് ഇറക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ഇതിന്റെ ഫലമായി യൂട്യൂബ് എന്ന സേവനത്തെ തൊട്ടടുത്ത വര്‍ഷം നവംബറില്‍ മോഹവില നല്‍കി ഗൂഗിള്‍ സ്വന്തമാക്കി.

2005 ഡിസംബറിലാണ് യൂട്യൂബ് സ്ഥാപിതമായത്. എറ്റെടുത്തശേഷം ഒരു ഗൂഗിള്‍ ഉപകമ്പനി (സബ്സിഡയറി) ആയി തുടരാനനുവദിച്ചത് ഒരു പക്ഷെ കൂടുതല്‍ വളര്‍ച്ചയ്ക്ക് കാരണമായി എന്ന് പിന്നീടുള്ള ചരിത്രം തന്നെ സാക്ഷി. ഇന്ന് ദിനം തോറും ശതകോടി മൌസ് ക്ലിക്കുകളാണ് യൂട്യൂബിനെ തേടിയെത്തുന്നത്. വെബ്‌സൈറ്റ് നിരീക്ഷകരായ അലക്‍സാ ഡോട്ട് കോമിന്റെ പുതിയ റാങ്കിങ്ങില്‍ നാലാം സ്ഥാനമാണ് ഈ വീഡിയോപ്പുരയ്ക്ക്, മാത്രമോ ദിനം തോറും മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇരുപത് ശതമാനത്തോളം യൂ ട്യൂബ് വഴി വരാറുണ്ടത്രേ. ഗൂഗിള്‍, യാഹൂ, ഫേസ് ബുക്ക് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

12 ദശലക്ഷം ഡോളറിന്റെ പ്രാരംഭമുതല്‍ മുടക്കുമായി സ്റ്റീവ് ചിന്‍, ചഡ് ഹര്‍ലി, ജാവേദ് കരീം എന്നീ മൂന്ന് ചെറുപ്പക്കാര്‍ തുടങ്ങിയ ഈ സ്ഥാപനം ഇങ്ങനെ സംഭവബഹുലമാകുമെന്ന് അവര്‍പോലും കരുതിയിട്ടുണ്ടാകില്ല. 2006 ഒക്ടോബര്‍ ഒന്‍പതാം തീയതി 1.65 ശതകോടി (1650ദശലക്ഷം) യു.എസ് ഡോളറിന്റെ ഓഹരി വിനിമയത്തിലൂടെയാണ് ഗൂഗിള്‍, യൂട്യൂബിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. നവംബറില്‍ ഔദ്യോഗികമായ എറ്റെടുക്കല്‍ ചട്ടങ്ങള്‍ പൂര്‍ത്തിയാല്ക്കി. മൂന്ന് വര്‍ഷം തികയുന്നവേളയില്‍ ഗൂഗിളിന്റെ വിപണി നീക്കം നൂറ് ശതമാനം ശരിയാണന്നതിന് വര്‍ധിച്ച ജനപ്രീതി തന്നെ സാക്ഷ്യം. ഇടയ്ക്ക് യുട്യൂബ് ഗൂഗിളിന് നഷ്‌ടം വരുത്തി വയ്ക്കുന്നു എന്ന വര്‍ത്തമാനം ഉണ്ടായിരുന്നു. എന്നാല്‍ ഭാവി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കൂടുതലും വീഡിയോ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട് എത്താന സാധ്യതയുണ്ടെന്ന തന്ത്രപരമായ കണക്കുകൂട്ടലാണ് ഗൂഗിള്‍ നടത്തിയത്. ബ്ലോഗര്‍, ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഇടങ്ങള്‍ക്ക് ആവശ്യമായി വരുന്നതിലേറെ സെര്‍വര്‍ ഇടവും സമാന സൌകര്യങ്ങളും യുട്യൂബിന് ആവശ്യമായി വരുന്നതാണ് ചിലവ് കൂടാന്‍ കാരണം. ആഡ്‌സെന്‍സ് എന്ന സാന്ദര്‍ഭികപരസ്യവിഭാഗത്തില്‍ നിന്നുള്ള വരുമാനവും വീഡിയോക്ക് ഒപ്പം നല്‍കുന്ന ചെറുപരസ്യവുമാണ് വരുമാന സ്രോതസ്. ഇതു കൂടാതെ ചില സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള വീഡിയോ വിതരണ സമ്പ്രദായവും യൂട്യൂബിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സഹായിക്കുന്നു.
ഇഷ്‌ടഗാനരംഗങ്ങളുടെയും ചലച്ചിത്രശകലങ്ങളുടെയും കലവറ എന്നതിലുപരിയായി നിത്യസംഭവങ്ങള്‍ സിറ്റിസണ്‍ ജേണലിസ്റ്റിന്റെ സ്വഭാവത്തോടെ ചിത്രീകരിച്ച് ഈ ചാനലിലൂടെ പൊതുജനസമക്ഷം എത്തിക്കുന്നവരും കുറവല്ല. കേം‌ബ്രിജ്,ഹര്‍വാഡ്,സ്റ്റാന്‍
ഫഡ്,എം ഐ ടി, ഇന്ത്യയിലെ ഐ.ഐ.ടി പോലെയുള്ള അക്കാദമിക് പെരുമയുള്ള സ്ഥാപനങ്ങളിലെ വീഡിയോയും ഒപ്പം പഠനാവശ്യത്തിനായുള്ള മറ്റ് വിഭവചിത്രീകരണങ്ങളാലും(youtube.com/edu) സമ്പന്നമാണ് ഇന്ന് യുട്യൂബ്.

ഒപ്പം തന്നെ അശ്ലീലവും പകര്‍പ്പവകാശം ലംഘിക്കുന്നതുമായ വീഡിയോപ്പെരുക്കം, ഇതിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ചില രാജ്യങ്ങള്‍ ഇക്കാരണത്താല്‍ നിരോധനം എന്ന വജ്രായുധം പ്രയോഗിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഹാനികരമാകുന്ന വീഡിയോ എടുത്തുമാറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണന്നതാണ് ഗൂഗിള്‍ നയം. കൂടുതല്‍ വിവരവിനിമയ ശേഷിയുള്ള ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വരവാണ് യൂട്യൂബിന്റെ വളര്‍ച്ചയുടെ കാതല്‍ എന്ന് പറയാം. ഇന്ന് മലയാളത്തിലെ ടി.വി ചാനലുകളുടേതടക്കം ആയിരക്കണക്കിന് ക്ലിപ്പിംഗുകളാണ് ഒരോ മണിക്കൂറിലും ഇന്ത്യയില്‍ നിന്ന് മാത്രം യുട്യൂബ് ശേഖരത്തിലേക്ക് എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക യുട്യൂബ് ചാനല്‍ തന്നെ തുറന്നാണ് ബരാക്ക് ഒബാമ പ്രചരണതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവയിലൂടെയും ആരാധകര്‍ വീഡിയോ കൈമാറുന്നുണ്ട്. ഈ വര്‍ഷത്തെ നോബെല്‍ പുരസ്കാര പ്രഖ്യാപനം ലൈവ് ആയി തന്നെ യുട്യൂബില്‍ സം‌പ്രേഷണം ചെയ്തു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ശേഖരത്തിലുള്ള വീഡിയോ മാത്രമല്ല നേരിട്ടുള്ള വീഡിയോ പങ്കിടല്‍ കൂടി ഉള്‍പ്പെടുത്തി വളര്‍ച്ചയുടെ പുതിയ പടവുകളിലൂടെ കുതിക്കുകയാണ് യുട്യൂബ്.

കുറിഞ്ഞി ഓണ്‍ലൈനില്‍ ശ്രീ ജോസഫ് ആന്റണി എഴുതിയ ‘യൂട്യൂബ് നൂറുകോടിയുടെ നിറവില്‍ എന്ന ലേഖനം വായിക്കാനായി ഇവിടെ ക്ലിക്കുക

ബ്ലോഗ് ഭൂമിയില്‍ നേരത്തെ വന്നതും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2008 ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിച്ചതുമായ ‘വീഡിയോ ക്ലിപ്പിംഗുകള്‍: ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയം’ എന്ന ലേഖനം വായിക്കാനായി ഇവിടെ ക്ലിക്കുക