സംരംഭകരാകാന്‍ പഠിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണെങ്കിലും ഒരു വ്യവസായം തുടങ്ങുന്നതിന് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനപാഠങ്ങള്‍ സിലബസിലില്ലാതെ പോകുന്നതിന്റെ കുറവ് ഇന്ന് കാണാനുണ്ട്. ലോക പ്രസിദ്ധരായ കുറെയേറെ സംരംഭകര്‍ ഒരു പക്ഷെ കോളെജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ് അല്ലെങ്കില്‍ കലാലയത്തിന്റെ പടി പോലും കാണാത്തവരാണ്. എന്നാല്‍ ഒരു കാര്യം മറന്ന് പോകരുത് അന്നത്തെ കാലമല്ല, ഇന്ന് എതൊരാള്‍ക്കും അത്രയ്ക്ക് പണച്ചിലവില്ലാതെ ബിരുദം നേടാന്‍ ഇപ്പോള്‍ ഒരു പ്രയാസവുമില്ല. അപ്പോള്‍ സംരംഭകത്വം പ്രത്യേക വിഷയമായി എടുത്ത് ബിരുദാനന്തരബിരുദം നേടുന്നത് ജോലി കിട്ടാന്‍ അല്ല ജോലി കൊടുക്കാനാണ് എറെ ഉപകരിക്കുന്നത്. നമ്മുടെ നാട്ടില്‍ സ്വകാര്യ സംരംഭങ്ങള്‍ക്ക് തിളക്കം കിട്ടാതിരുന്നതിന് സാമൂഹികവും അല്ലാത്തതുമായ ഒരുപാട് കാരണങ്ങളുണ്ടാകാം. എന്നാല്‍ ഐ ടി/ബയോ ടെക് കമ്പനികളുടെ വരവോടെ ഈ അവസ്ഥ നേരേ തിരിച്ചായിക്കൊണ്ടിരിക്കുന്നു. നാരായണമൂര്‍ത്തിയും അസിംപ്രേംജിയും ഇന്ന് ആദരവ് നേടുന്നത് അവരുടെ സംരംഭകത്വഗുണത്തിന്റെ മാത്രം പേരിലാണ്. സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണമോ പടുത്തുയര്‍ത്തിയ പ്രൌഡമായ കെട്ടിട സമുച്ചയങ്ങളെക്കാളും അവര്‍ രാജ്യത്ത് സൃഷ്ടിച്ച സമ്പത്തും അഭിവൃദ്ധിയും ഇന്ന് ആരെയും അഭിമാനിതരാക്കുന്നു. അതുകൊണ്ടാകണം ഇപ്പോള്‍ സംരംഭം തുടങ്ങാനായിവരുന്നവര്ക്ക് അല്പം വീരപരിവേഷവും കിട്ടുന്നുണ്ട് എന്നത് മറക്കേണ്ട. തിരുവനന്തപുരത്തെ ടെക്നോപ്പാര്‍ക്കിലെ ഇന്‍കുബേഷന്‍ സെന്ററില്‍ കമ്പനികള്‍ തുടങ്ങിയിട്ടുള്ള ചെറുപ്പക്കാര്‍ കാമ്പസ് ഇന്റര്‍വ്യൂ വഴിയല്ല അവിടെയെത്തിയത് മറിച്ച് അടുത്ത എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിലര്‍ക്ക് അഭിമുഖപരീക്ഷയിലൂടെ ആളിനെയെടുക്കാന് നേരത്തേ പഠിച്ചിരുന്ന കലാലയത്തിലേക്ക് അഭിമാനപൂര്‍വം കടന്നു ചെല്ലാം .
എന്താണ് സംരംഭകത്വം ?
കൃത്യമായ നിര്‍വചനത്തില്‍ ഒതുക്കാനാകില്ലെങ്കിലും ‘പുതുമയുള്ള ആശയങ്ങളില്‍ പണം ഇറക്കി വാണിജ്യമായി വിജയിക്കാന്‍ പറ്റുന്നതരത്തില് അതിനെ മാറ്റിയെടുത്ത് കൂടുതല്‍ മൂല്യമുണ്ടാക്കുന്നു’ എന്ന് പറയാം. വികസിച്ചു വരുന്ന സമ്പദ്വ്യവസ്ഥയില് സംരംഭകര്‍ക്ക് സീമാതീതമായ സാധ്യതകളാണുള്ളത്. ഏറെ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനാല്‍ ഇന്ന് സര്‍ക്കാരും ഒട്ടനവധി അനുകൂലമായ നയപരിപാടികളുമായി ഇവരെ സഹായിക്കാനുണ്ട്. ഒരു പത്തു വര്‍ഷം മുന്നെ സംരംഭകനാകുക എന്നാല്‍ അത്രമേല്‍ ‘റിസ്ക്’ ഉള്ള എടുത്തുചാട്ടമായിരുന്നെങ്കില് ഇന്ന് ഒരാളിന് കീഴില്‍ പണിയെടുക്കുന്ന ജോലി സുരക്ഷിതത്വത്തിനെക്കാളും എളുപ്പമായി ഒട്ടേറെ ചെറുപ്പക്കാര്‍ സ്വന്തം കാലില്‍ ഒരു സ്ഥാപനം തുടങ്ങുന്നതിനെ കാണുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍ ,യാഹൂ എന്നീ ആഗോള സ്ഥാപനങ്ങളെല്ലാം തന്നെ ഈയടുത്ത കാലത്തെ കാമ്പസില്‍ നിന്നും പിറവിയെടുത്തതാണന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇവയുണ്ടാക്കിയ സമ്പത്ത് ഒരു പക്ഷെ ഇന്ത്യയിലെ എറ്റവും പ്രശസ്തമായ കമ്പനികള്‍ ഇക്കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടുകള്‍ കൊണ്ട് സൃഷ്ടിച്ചെടുത്ത ആസ്തിയെക്കാളും അധികം വരും.
എവിടെ പഠിക്കാം :
ചെറുപ്പക്കാരായ സംരംഭകര്‍ക്ക് സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാന വിഷയങ്ങളിലൂന്നിയ പഠന പദ്ധതികള്‍ ചിട്ടപ്പെടുത്താന്‍ രാജ്യത്തെയും വിദേശത്തെയും അക്കാദമിക് പെരുമ ഉള്ള സ്ഥാപനങ്ങള്‍ ഇന്ന് ശ്രദ്ധാലുക്കളാണ്. ഒപ്പം കുടുംബ ബിസിനസില്‍ വിജയം വരിച്ചവരും തങ്ങളുടെ മക്കളെ ‘എന്‍ട്രപ്രണര്‍ഷിപ്പ്’ പഠിപ്പിക്കാന്‍ അയക്കുന്നുണ്ട്. ഇങ്ങനെ പഠനാനന്തരം തിരിച്ചെത്തി പരമ്പരാഗതമായി നടത്തി വന്ന ബിസിനസിന്റെ ജാതകക്കുറി തന്നെ തിരുത്തിയെഴുതിയ കഥകള്‍ ധാരാളം. National Institute for Entrepreneurship and Small Business Development, Entrepreneurship Development Institute of India എന്നിവ വിവിധ പഠനപദ്ധതികള്‍ നടത്തുന്നുണ്ട്. ഹൃസ്വകാല രീതിയിലാണ് ഇവയില്‍ അധികവും. ഒരു സംരംഭകന്റെ പൊതുവെയുള്ള സംശയങ്ങള്‍ ദൂരികരിക്കുക, ധനസ്രോതസ് സംഘടിപ്പിക്കുന്നതെങ്ങനെ,സാങ്കേതിക സഹായം ലഭ്യമാക്കുന്നത് ഒക്കെയാണ് ഇത്തരം ചെറു കോഴ്സുകളുടെ ഘടന. എന്നാല്‍ എതാനും ദിവസത്തേക്ക് അല്ലെങ്കില്‍ ആഴ്ചകളില്‍ മാത്രം നീളുന്ന പഠനത്തിന് എറെ പരിമിതികളുണ്ട്. ഡോ. ആര് വി ജി മേനോന്റെ അഭിപ്രായത്തില്‍ “വ്യവസായ സംരംഭകത്വത്തിന്റെ പരിശീലനം എന്നു കേള്‍ക്കുമ്പോഴൊക്കെ കൌതുകം തോന്നുന്ന ഒരു കാര്യം അതില്‍ ക്ലാസ് എടുക്കുന്നവര്‍ മിക്കവരും ശമ്പളം ഉള്ള സുരക്ഷിതമായ ഉദ്യോഗം ഉള്ളവര്‍ ആണെന്നതാണ്. വ്യവസായം തുടങ്ങാന്‍ അവശ്യം വേണ്ടത് രണ്ട് കാര്യങ്ങളാണല്ലോ: ഒന്ന് ബന്ധപ്പെട്ട മേഖലയെ പറ്റിയുള്ള ആഴത്തിലുള്ള അറിവ്. രണ്ട്, റിസ്ക് എടുക്കാനുള്ള സ്പിരിറ്റ്. രണ്ടും പരിശീലനത്തിലൂടെ കിട്ടാവുന്നതല്ല. വാസ്തവത്തില്‍ അവരെ സഹായിക്കാന്‍ ചെയ്യാവുന്നത്, ബന്ധപ്പെട്ട മേഖലയിലെ സംരംഭകരുമായി ഇടപഴകുന്നതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ്. പിന്നെ വേണ്ടത്, ബാങ്ക്, സര്‍ക്കാര്‍ മുതലായ സ്രോതസ്സുകളില്‍ നിന്ന് കിട്ടാവുന്ന സഹായങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയാണ്. ബാക്കിയൊക്ക നീന്തല്‍ പഠിക്കും പോലെ സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ ആണ് ”
ഈ വിടവ് നികത്താനാണ് ഐ.ഐ.ടി ,ഐ.ഐ.എം പോലുള്ള അതിപ്രശസ്ത കാമ്പസുകള്‍ സംരംഭകത്വത്തില്‍ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പഠന പദ്ധതികള്‍ മികച്ച രീതിയില്‍ തുടങ്ങിയിട്ടുള്ളതും. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടത് ബാംഗ്ലൂര്‍ ഐ.ഐ.എം ലെ NS Raghavan center for Entrepreneurial learning ആണ് . ഇന്‍ഫോസിസ് സ്ഥപകരിലൊരാളാണ് എന്‍ എസ് രാഘവന് . ഈ കേന്ദ്രത്തില്‍ 52 ആഴ്ച നീളുന്ന Management Programme for Entrepreneurs and Family Businesses (MPEFB) പ്രോഗ്രാം ഉണ്ട്.
എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന Post Graduate Diploma in Management-Business Entrepreneurship(PGDM – BE) , NIRMA യൂണിവേഴ്സിറ്റി യുടെ (http://www.imnu.ac.in) ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തുന്ന MBA- Family Business & Entrepreneurship എന്നിവ മറ്റ് രണ്ട് ശ്രദ്ധേയ പഠനപദ്ധതികള്‍ .
എങ്ങനെ തുടങ്ങാം സ്ഥാപനം :
സ്വന്തമായി കമ്പനി ആരംഭിക്കുന്നതിനുള്ള തീപ്പൊരിയാണല്ലോ ഇങ്ങനെയൊരു പഠനം തിരഞ്ഞെടുത്തതിന് പിന്നില്‍ തന്നെ .അടുത്തതായി വേണ്ടത് തീപ്പൊരി ആളിക്കത്തിക്കാനുള്ള മുതല്‍ മുടക്കാണ്. ഇത് എവിടെ നിന്ന് ലഭിക്കുമെന്നത് നിലവില്‍ ഒരു പ്രശ്നമേയല്ല വെഞ്ചര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ /മാലാഖ നിക്ഷേപകര്‍ മികച്ച ആശയങ്ങളെ തേടി വന്നുകൊള്ളും. ഇനി പരമ്പരാഗതമായ രീതിയില്‍ ബാങ്കിനെ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സമീപിക്കുന്നതാണ് മനസിന് പിടിക്കുന്നതെങ്കില്‍ ഇന്ന് അതും എളുപ്പമാണ്. ഒരു കോടി രൂപ വരെ ജാമ്യമില്ലാ വായ്പ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്കീം തന്നെ എല്ലാ പ്രമുഖ ബാങ്കുകളും നല്കി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cgtmse.com
ജോലിയും കിട്ടും !
ഇനി സ്വന്തം സംരംഭം തുടങ്ങാനായില്ലെങ്കിലും ആശയങ്ങളുടെ ഫാക്ടറി മനസിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ കൈ നിറയെ അവസരങ്ങളുണ്ടാകും. ഈയടുത്ത കാലത്തായി Intrapreneurship (entrepreneurship within a large organization) എന്ന രീതിയില്‍ സ്ഥാപനത്തിനകത്ത് തന്നെ സ്ഥിരമായ ശമ്പളം നല്കി സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്ന സംവിധാനവും ഉണ്ട്. എന്തിന് പൊതു മേഖലാ -സര്‍ക്കാര്‍ സ്ഥാപനത്തില്‍ സുരക്ഷിത ജോലിയില്‍ പ്രവേശിച്ചാലും ഉള്ളിലെ സംരംഭകനെ ഊതിക്കാച്ചിയെടുക്കാം. അമുല്‍ കുര്യന് , മെട്രോ റെയില്‍വെ ഇ.ശ്രീധരന് , മാരുതി കാറിന്റെ ആര് .സി ഭാര്‍ഗവ എന്നിവരെ പോലെ അനവധി പേര് മുന്ഗാമികളായുണ്ട്.
മാറ്റത്തിന്റെ പതാകവാഹകര്‍ :
സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കുക, അത് ഊതിക്കെടുത്തരുത് എന്നതാകണം സമൂഹം എറ്റെടുക്കേണ്ട മുദ്രാവാക്യം. ഇതോടോപ്പം കാമ്പസ് ഇന്റര്‍വ്യൂ പോലെ തന്നെ അതീവ ശ്രദ്ധയുള്ള ഒരു എര്‍പ്പാടായി കാമ്പസില്‍ നിന്ന് സ്വന്തം കമ്പനിയിലേക്ക് എന്ന ദൌത്യത്തെയും നമ്മുടെ കൊളെജുകളും വിദ്യാര്‍ത്ഥികളും ഒപ്പം രക്ഷകര്‍ത്താക്കളും കാണണം.
അധികവിവരം : സംരംഭകരാന്‍ കൊതിക്കുന്ന ചെറുപ്പക്കാരെ തിളക്കമുള്ളവരാക്കാനായും അവസരങ്ങള്‍ കാട്ടാനുമായി ടാറ്റാ ജാഗ്രിതി യാത്ര എന്ന രാജ്യമെങ്ങും ചുറ്റിയടിച്ച് ഇന്ത്യയെ തൊട്ടറിയാനുള്ള തീവണ്ടി യാത്ര പ്രസിദ്ധമാണ്
(ഇന്നത്തെ മലയാള മനോരമ കരിയര്‍ഗുരു പേജില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)
12 comments:
കൂടുതല്‍ സംരംഭകത്വ ലേഖനങ്ങളുമായി എത്താം. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ
സര്‍വ്വകലാശാലകള്‍ക്ക് ഈ വിഷയത്തില്‍ എന്തു ചെയ്യുവാന്‍ കഴിയും എന്നതിന്റെ ചെറിയൊരു ഉദാഹരണമാണ് കേരള സര്‍വ്വകലാശാല ആരംഭിച്ചിട്ടുള്ള Industry Incubation Centre. എന്നാലിതിനെക്കുറിച്ച് പലരും അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. ഈ വിഷയത്തില്‍ ഇനിയും ആദര്‍ശ് എഴുതുന്നുണ്ടെങ്കില്‍, ഇതിനെക്കുറിച്ചു കൂടി പ്രതിപാദിക്കുന്നത് നന്നായിരിക്കും.
good one.very informative
വളരുന്ന തലമുറയ്ക്ക് പ്രചോദനമേകുന്ന ലേഖനം.
പുതുവത്സരാശംസകൾ
പണി കൊടുക്കുന്ന ഒരു നല്ല നാളേക്കായി ഞാൻ ഇന്ന് പണിയെടുക്കുന്നു...
nice... thank you for the valuable information.....
very Informative article....
Itz realy a nice innovation. we can also plan for starting a new coaching centre aiming some mad entrepreneurs. (Like we wasted money for C, C++ class at NIIT and National)
thYour articles are really very informative to the young generation who aspire to start their own ventures.Really a very good article from you.Looking forward for more from you
Your articles are really very informative to the young generation who aspire to start their own ventures.Really a very good article from you.Looking forward for more from you
നല്ല ലേഖനം.
ഗുണപരമായ ലേഖനം.
Post a Comment